Letters
‘ജംഗിൾ രാജ് ’വരുന്പോൾ
Thursday, January 23, 2020 11:59 PM IST
കേരളത്തിൽ ആലപ്പുഴ ഒഴിച്ചുള്ള എല്ലാ ജില്ലകളും വനാതിർത്തി പങ്കിടുന്നുണ്ട്. ആന, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങൾ കാർഷികോത്പന്നങ്ങൾ തിന്നു നശിപ്പിക്കുന്നതു മൂലം സംസ്ഥാനത്ത് ആയിരക്കണക്കിന് ഹെക്‌ടർ സ്ഥലം കൃഷി ചെയ്യാൻ കഴിയാതെ തരിശായി കിടക്കുകയാണ്. തന്നാണ്ട് കൃഷികളായ കപ്പ, ചേന, കാച്ചിൽ, വാഴ, ഏലം, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ വന്നു തിന്നു നശിപ്പിക്കുന്നു.

അന്യസംസ്ഥാനങ്ങളിൽ രാസവളങ്ങളും മാരകമായ വിഷവും ചേർത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ വലിയ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് ഇതുമൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായിരിക്കുന്നത്. കാട്ടാനകളുടെ ആക്രമണവും വർധിച്ചുവരികയാണ്. ആനകൾ റോഡിലെ ട്രാഫിക് പോലും നിയന്ത്രിക്കുന്ന അവസ്ഥയുണ്ട്. ഏതാനും ദിവസം മുമ്പ് ഇടുക്കി ജില്ലയിലെ മറയൂരിൽനിന്ന് അത്യാസന്ന നിലയിലായ രോഗിയെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയപ്പോൾ മണിക്കൂറുകളോളം ആനക്കൂട്ടം തടഞ്ഞ് നിർത്തി. ഇങ്ങനെ ഒരു വർഷത്തിനുള്ളിൽ അനേകം പേരുടെ ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്.

വനങ്ങളിൽ ആനയ്ക്ക് ഭക്ഷിക്കാൻ ആവശ്യമായ ഫലവൃക്ഷങ്ങളും ഈറ്റ, മുള തുടങ്ങിയ സസ്യങ്ങളും നട്ടുപിടിപ്പിക്കുകയും ചെക്കുഡാമുകൾ കെട്ടി വേനൽ കാലത്ത് കുടിവെള്ളം ഉറപ്പാക്കുകയും കൃഷിഭൂമിയിൽ കയറാതെ ആഴത്തിൽ ട്രഞ്ച് കുഴിക്കുകയും ചെയ്താൽ ആനശല്യം കുറയ്ക്കാൻ കഴിയും.

കൃഷിഭൂമിയിൽ ഇറങ്ങുന്ന പന്നികളെ കൊല്ലാൻ ഫോറസ്റ്ററെ വിളിച്ചു വരുത്തി യൂണിഫോം ഇട്ട് വന്ന് വെടിവച്ച് കൊല്ലാമെന്ന് വനംവകുപ്പുമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നികൾ “എന്നെ വെടിവച്ചോളൂ എന്ന് പറഞ്ഞ് നിന്ന് തരുമോ’’. എ.സി. റൂമിൽ ഇരുന്ന് ഐഎഎസ് ഓഫീസർമാരും വനംവകുപ്പുകാരും കൊടുക്കുന്ന റിപ്പോർട്ടായിരിക്കും മന്ത്രി പറഞ്ഞത്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നികളെ വെടിവച്ചുകൊല്ലാൻ കർഷകർക്ക് അനുവാദം കൊടുക്കുകയാണ് വേണ്ടത്.

തുടർച്ചയായി ഉണ്ടായ പ്രളയവും കാർഷിക ഉത്പന്നങ്ങളുടെ വിലക്കുറവും നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റവും മൂലം കേരളത്തിലെ ജനങ്ങൾ വലിയ ആശങ്കയിലാണ്. അതുകൊണ്ട് കർഷകർക്ക് കൃഷി ചെയ്യാൻ ആവശ്യമായ സാഹചര്യങ്ങൾ ഗവൺമെന്‍റ് ഒരുക്കിക്കൊടുക്കണം.

ബെന്നി വാളികുളം, ഉപ്പുതറ.