Letters
പൊളിക്കാൻ എന്തെളുപ്പം‍!
Saturday, January 25, 2020 1:42 AM IST
സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി സുഹൃത്ത് ഫോണിൽ വിളിച്ചു: സാക്ഷരതയിൽ നൂറു ശതമാനം, ഗോഡ്സ് ഓൺ കൺട്രി, ആരോഗ്യപരിപാലന രംഗത്തും വ്യക്തിശുദ്ധിയിലുമൊക്കെ കെങ്കേമന്മാർ എന്നൊക്കെ അവകാശപ്പെടുന്ന നിങ്ങൾ മലയാളികൾക്കിതെന്ത് പറ്റി? പാലാരിവട്ടം പാലം പണിയുന്നു, പൊളിക്കുന്നു, മരടിൽ നാലോ അഞ്ചോ ഫ്ലാറ്റുകൾ പണി തീർന്നത് പോളിച്ചു കളയുന്നു. ഈ നിർമാണപ്രവർത്തനമൊന്നും ഒരൊറ്റ ദിവസം കൊണ്ടുണ്ടായതല്ലല്ലോ. അഞ്ചോ ആറോ വർഷം കൊണ്ട് പണിതീർക്കുന്പോൾ അതിന്‍റെ ന്യൂനതകളൊന്നും കണ്ടുപിടിച്ചില്ലേ‍? ഇവിടെ സിംഗപ്പൂരിൽ ഞങ്ങളുടെ അയൽവാസികളായ മറുനാട്ടുകാർ പരിഹസിക്കുകയാണ് ഞങ്ങളെ!

ഒന്നോർത്താൽ ശരിയാണ്. രാഷ്‌ട്രീയക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും കനത്ത കൈക്കൂലി വാങ്ങിയിട്ടാണ് ഇത്തരം ഹീനപ്രവൃത്തികൾ ചെയ്യുന്നത്. എല്ലാ രാഷ്‌ട്രീയ പാർട്ടിക്കാരും ഒരേപോലെ കൈയിട്ടു വാരുന്നതിനാൽ, അവരെയൊട്ടു പിടിക്കാനും കഴിയുന്നില്ല. മരട് കൊണ്ട് അവസാനിച്ചിട്ടില്ല. ഇതേപോലെ നിയമലംഘനം നടത്തി കെട്ടിപ്പോക്കിയ മറ്റു സൗധങ്ങളും ഉടൻ പൊളിക്കപ്പെടും എന്നും കേൾക്കുന്നു.

വളരെ കുറച്ചുപേരുടെ ദുരയും ലാഭക്കൊതിയും മൂലം മൊത്തം കേരള സമൂഹം, മറുനാട്ടിൽ നാണംകെട്ടുകൊണ്ടിരിക്കുന്നു. ഇതെഴുതുന്നയാൾ, തിരുവനന്തപുരം സിറ്റിയിലെ ഒരു ബാങ്ക് ശാഖാ മാനേജരായിരിക്കെ ഒരിക്കൽ ഗവൺമെന്‍റ് കോൺട്രാക്‌ടറായ ഒരാൾ രണ്ടുലക്ഷം രൂപയുടെ ചെക്ക് തന്നിട്ട്, പണം 500ന്‍റെ പുത്തൻ നോട്ടുകളായി വേണമെന്നാവശ്യപ്പെട്ടു. എന്നിട്ടയാൾ അത് ഒരു ലക്ഷം വീതം രണ്ടു കവറുകളിലാക്കി. എന്തിനെന്ന ചോദ്യത്തിന് എൻജിനിയർ സാറന്മാർ വെളിയിൽ കാറിൽ വെയ്റ്റ് ചെയ്യുന്നുണ്ടെന്നും അവർക്ക് അഡ്വാൻസ് ആയി ഒരു ലക്ഷം വീതം കൈക്കൂലി കൊടുക്കണമെന്നും പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോൾ ഈ എൻജിനിയർ സാറന്മാരുടെ മാസകിന്പളം പത്തു ലക്ഷത്തിനു മീതെ വരുമെന്നും പറഞ്ഞു.

കൈക്കൂലിയുടെ വലിപ്പം തിരിച്ചറിയാൻ ഇതുതന്നെ ധാരാളം. പക്ഷെ, ആരോട് പറയാൻ? മരടെന്ന കരട് പല രൂപത്തിൽ, ഭാവത്തിൽ ആവർത്തിക്കുക തന്നെ ചെയ്യും?

വി.ജി. പുഷ്കിൻ, തിരുവനന്തപുരം