Letters
കർഷകർ കള്ളനാണയങ്ങളെ തിരിച്ചറിയണം
Wednesday, January 29, 2020 11:13 PM IST
രാജ്യത്തിന്‍റെ അടിത്തറയും അടിസ്ഥാന വർഗവും കർഷകരാണെന്നുള്ള വസ്തുത തർക്കമറ്റതാണ്. എന്നാൽ, അവരുടെ കരളുരുകുന്ന പ്രശ്നങ്ങൾ രാഷ്‌ട്രീയക്കാർ എക്കാലവും അവഗണിക്കുകയാണ്. കാലാവസ്ഥാക്കെടുതിയിലും കടക്കെണിയിലും പെട്ടു സർവപ്രതീക്ഷകളും നഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുന്ന അവരുടെ പ്രശ്നങ്ങളിലേക്ക് ഒരു ചെറുവിരൽ അനക്കാൻപോലും ഭരണാധികാരികൾ തയാറാകുന്നില്ല. എങ്കിലും ക്ഷമിക്കാനും സ്നേഹിക്കാനും മാത്രമറിയാവുന്ന അവർ സ്വയം ആശ്വസിക്കുന്നു. ആഗോളവത്കരണവും ആസിയാൻ കരാറുമൊക്കെ താറുമാറാക്കിയ സാന്പത്തിക വ്യവസ്ഥിതിയിൽ ഭരണനേതൃത്വം നിസഹായരാണ്. സമീപഭാവിയിൽ എല്ലാം നേരേയാകുമെന്ന് അവർ വാഗ്ദാനങ്ങൾ ചൊരിയുന്നു. ഇനിയെങ്കിലും ഇത്തരം വഞ്ചനകൾ തിരിച്ചറിഞ്ഞ് കർഷകർ കള്ളനാണയങ്ങളെ വേർതിരിക്കണം.

ജോസ് കൂട്ടുമ്മേൽ, കടനാട്