Letters
വായ്പയെടുത്ത് മുങ്ങുന്നവർ
Monday, February 3, 2020 11:55 PM IST
യുഎയിലെ ആറു പ്രമുഖ ബാങ്കുകളിലെ അന്പത്തഞ്ചോളം ശാഖകളിൽനിന്നായി 15,000 കോടിയിലേറെ രൂപ വായ്പയെടുത്ത മുങ്ങിയവരിൽ 55 ശതമാനവും മല‍യാളികൾ.

ഭീമമായ തുക വായ്പയെടുത്ത് മുങ്ങിയതോടെ, യുഎയിലെ ബാങ്കുകൾക്കു കനത്ത നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരം കേസുകൾ വർധിച്ച സാഹചര്യത്തിൽ, വൻതുക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങൾക്ക് ഇന്ത്യയുഎഇ ഉഭയകക്ഷി കരാർ ആശ്വാസമാവുകയാണ്.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും സ്ഥിതി വിഭിന്നമല്ല. നീണ്ട 36 വർഷത്തിലധികം കാലം ഒരു ദേശസാത്കൃത ബാങ്കിന്‍റെ വിവിധ തസ്തികകളിൽ കേരളത്തിനകത്തും പുറത്തും ജോലിചെയ്തിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തിൽ കിട്ടാക്കടം ബാങ്കുകൾക്ക് തലവേദന തന്നെയാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ആദ്യം ലോണിനു വരിക. അർഹതയില്ലെങ്കിലും ഏതെല്ലാം സ്വാധീനമുപയോഗിച്ചായാലും ലോൺ നേടിയെടുക്കുക. പിന്നെ തവണകൾ മനഃപൂർവം തിരിച്ചടയ്ക്കാതിരിക്കുക. അവസാനം മുങ്ങുക. എവിടെയും ഈ നാലു പ്രക്രിയകൾതന്നെയാണു കണ്ടുവരുന്നത്.

ശക്തമായ നിയമനടപടികളും ക്രിമിനൽ കുറ്റമാക്കലും ജയിലിലടയ്ക്കലും ഒക്കെക്കൊണ്ടു മാത്രമേ ഇവ ഒരുപരിധിവരെയെങ്കിലും നിയന്ത്രിച്ചുനിർത്താനാകൂ.

വി.ജി. പുഷ്കിൻ, തിരുവനന്തപുരം