Letters
തീവ്രവാദവും ഇടതുപക്ഷ വ്യതിചലനവും
Monday, February 3, 2020 11:56 PM IST
ഒരു മലയാളം ചാനലിൽ ലൗ ജിഹാദ് എന്ന വിഷയത്തിനുമേൽ നടന്ന ചർച്ചയിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. അപ്പോൾ അവിടെ തീവ്രവാദവും ചർച്ചയ്ക്ക് എത്തി. ഇടതുപക്ഷ രാഷ്‌ട്രീയത്തെ പ്രതിനിധീകരിക്കുന്നവർ ഹിന്ദുത്വ തീവ്രവാദത്തെ പെരുപ്പിച്ചു കാണിക്കാൻ ശ്രമിക്കുകയും മുസ്‌ലിം തീവ്രവാദം ചർച്ചയ്ക്കുവരുന്പോൾ അത്തരമൊരു തീവ്രവാദമില്ലെന്നു പറഞ്ഞ് അതിനെ വെള്ളപൂശാൻ ശ്രമിക്കുന്നതുമാണ് കണ്ടത്. ഇത്തരമൊരു സമീപനം ശരിയല്ല. ഇവിടെ മുസ്‌ലിം തീവ്രവാദവും ഹിന്ദുതീവ്രവാദവും ഒരുപോലെയുണ്ട്. രണ്ടിനെയും ഒന്നുപോലെ എതിർക്കേണ്ടതും ചെറുത്തുതോൽപ്പിക്കേണ്ടതുമാണ്. ഇവിടത്തെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും മുസ്‌ലിങ്ങളും തീവ്രവാദത്തെ എതിർക്കുന്നവരും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാൻ ശ്രമിക്കുന്നവരും ജീവിക്കുന്നവരുമാണ്.

മുസ്‌ലിം തീവ്രവാദം മാത്രമില്ലെന്നും അതു വെറുതെ പറയുന്നതാണെന്നും വരുത്തിത്തീർക്കാനാണ് ആ ചാനൽ ചർച്ചയിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചവർ ശ്രമിച്ചത്. തീവ്രവാദികൾ രണ്ടുകൂട്ടരും ഇന്ത്യയിൽ നടത്തിയ ബോംബുസ്ഫോടനങ്ങളുടെയും തീവ്രവാദ പ്രവർത്തനങ്ങളുടെയും കണക്ക് ഏറെ നിരത്താനുണ്ട്. മസ്തിഷ്ക പ്രക്ഷാളനത്തിൽ ചെന്നുപെട്ടു ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വളരെ ചെറിയ എണ്ണമേയുള്ളൂ. ഇതിനെ ജനങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരുമായി കൈകോർത്ത് അമർച്ച ചെയ്യേണ്ടതാണ്.

ഇടതുപക്ഷക്കാർ ഒരുപക്ഷം പിടിക്കുന്നത് അവർക്ക് തന്നെ അപകടകരമാണെന്ന് അവർ മനസിലാക്കണം. ഇപ്പോൾ തന്നെ ഇസ്‌ലാം തീവ്രവാദ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചാണു ഹിന്ദു തീവ്രവാദം വളർന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷക്കാർ തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടിൽനിന്നു മൂലധനവ്യവസ്ഥയുടെ കടന്നാക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനുപകരം മതവിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയാൽ അതൊരു സ്വയം കുഴിതോണ്ടലാകും.

കേരളത്തിൽ ഇസ്‌ലാംമത ശക്തികളുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്ന ഇടതുപക്ഷ അടവിനയം വിപരീതഫലമാണു സൃഷ്ടിക്കാൻ പോകുന്നത്. സാമ്രാജ്യത്തെയും ഉദാരവത്കരണത്തെയും അതിന്‍റെ മൂലധനത്തിന്‍റെ ചലനക്രമങ്ങളെയും ശരിയായും ശാസ്ത്രീയമായും വിലയിരുത്തി അതിനെതിരെ സൈദ്ധാന്തികവും രാഷ്‌ട്രീയവുമായ ഒരു ബദൽ മുന്നോട്ടുവച്ച് മുന്നേറാൻ കഴിയണമെങ്കിൽ എല്ലാവിധ മതപ്രീണനനയങ്ങളും ഇടതുപക്ഷം ഉപേക്ഷിച്ചേ മതിയാകൂ

എം. ജോണ്‍സണ്‍ റോച്ച്, അന്പലത്തുമൂല