Letters
‌സർവകലാശാല കുട്ടികളെ പിഴിയുന്നു
Thursday, February 27, 2020 11:26 PM IST
പല തരത്തിൽ ഉള്ള ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് വിദൂര വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നത്. ഒട്ടുമിക്ക പേരും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട്ടിലെ കാര്യങ്ങൾ നോക്കാൻ തൊഴിലിന് പോകാതെ ഇരിക്കാൻ കഴിയില്ല. അക്കൂട്ടത്തിൽ പഠിക്കാനുള്ള മോഹമുള്ളവരാണു വിദൂര വിദ്യാഭാസം തെരഞ്ഞെടുക്കുന്നത്.

ശനി , ഞായർ ദിവസങ്ങളിൽ സർവകലാശാല നടത്തുന്ന ക്ലാസുകളിൽ ജോലിത്തിരക്ക് കാരണം പലർക്കും പങ്കെടുക്കാൻ കഴിയാറില്ല. എന്നാൽ, ക്ലാസിൽ പങ്കെടുത്തില്ല എന്ന പേരിൽ ഭീമമായ തുകയാണ് കേരള സർവകലാശാല വിദൂര വിദ്യാഭാസ വകുപ്പ് ഈടാക്കുന്നത്.

സ്ഥിരമായി ക്ലാസിൽ പങ്കെടുക്കാൻ കഴിയുമായിരുന്നെങ്കിൽ വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവരിൽ ഭൂരിഭാഗവും റഗുലർ കോളജിൽ പോകുമായിരുന്നല്ലോ. ഇനി അഥവാ ക്ലാസിൽ പങ്കെടുത്തില്ല എന്ന പേരിൽ ഫീസ് വാങ്ങണമെങ്കിൽ കുട്ടികളെ പിഴിയാതെ മാന്യമായ തുക ഈടാക്കണം.

അജയ് എസ് കുമാർ, തിരുവനന്തപുരം