Letters
സാലറി ചലഞ്ച് ജീവനക്കാർക്കു ബുദ്ധിമുട്ടാകരുത്
Tuesday, April 7, 2020 10:53 PM IST
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകണമെന്ന മന്ത്രിസഭാ തീരുമാനം ജീവനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാകണം നടപ്പാക്കേണ്ടത്. മിക്ക ജീവനക്കാർക്കും വിവിധ തരം വായ്പകൾ, ചിട്ടി, സ്വകാര്യ ഇടപാടുകളിലുള്ള തിരിച്ചടവുകൾ മുതലായവ ഉണ്ടാകും. ബാങ്കുകളും ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും മാത്രമാണ് മോറട്ടോറിയത്തിന്‍റെ പരിധിയിൽ വരുന്നത്. സ്വകാര്യ ഇടപാടുകാരിൽ നിന്നു വായ്പ എടുത്തവർ പലിശ നൽകേണ്ടതിനാൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു.

പ്രോവിഡന്‍റ്ഫണ്ടിലെ വായ്പയുടെ തിരിച്ചടവ്, ഇൻഷ്വറൻസ് മുതലായവ സാലറിയിൽ തന്നെ തിരിച്ചുപിടിക്കുന്നതാകയാൽ കയ്യിൽ കിട്ടുന്ന തുക കുറവാണ്.

സർക്കാരിന് മറ്റൊരു വഴിയും ഇല്ലാത്ത സാഹചര്യമാണെങ്കിൽ ജീവനക്കാരുടെ ഒരു മാസത്തെ നെറ്റ് സാലറി മാത്രം പത്ത് തവണകളിലായി സ്വീകരിക്കാനുള്ള നടപടി കൈക്കൊള്ളണം. ഇതു തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ ഉൾപ്പെടെ സർക്കാർ വേതനം വാങ്ങുന്ന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള നടപടിയുണ്ടാകണം.

സെബാസ്റ്റ്യൻ കൊച്ചുപറന്പിൽ, കൽത്തൊട്ടി, ലബ്ബക്കട