Letters
വിദ്യാർഥികൾ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കട്ടെ
Sunday, June 14, 2020 10:47 PM IST
കോവിഡ് ഭീതിയിൽ ഓൺലൈൻ പഠനം പലർക്കും അനിവാര്യതയായി. എന്നാൽ, പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല എന്ന ചൊല്ല് അർഥവർത്താക്കുന്ന രീതിയിലേക്കാണു കാര്യങ്ങൾ പോകുന്നത്. മുഖാമുഖമുള്ള പഠനത്തിലുള്ള നിരവധി ഗുണങ്ങൾ ഓൺലൈനിൽ ലഭ്യമല്ല. ക്ലാസിലെ ഓരോ വിദ്യാർഥിയെയും മുഖഭാവം കൊണ്ടു മനസിലാക്കാൻ ഒരു യഥാർഥ അധ്യാപകനു കഴിയും. കുട്ടിയുടെ മാനസികാവസ്ഥ, അവരുടെ ചിന്ത, എന്തിനേറെ ഭക്ഷണം കഴിച്ചിട്ടാണോ കുട്ടി ക്ലാസിൽ ഇരിക്കുന്നത് എന്നുപോലും മനസിലാക്കാൻ കഴിയും.

സംസ്കാരം, കൂട്ടായ്മയുടെ മഹത്വം, പങ്കുവയ്ക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ ഒന്നിച്ചിരിക്കുന്ന ക്ലാസിൽ നിന്നാണ് ഓരോ വിദ്യാർഥിയും അഭ്യസിക്കുന്നത്. ഓൺലൈൻ പഠനം മൂലം ക്ലാസ് മുറിയുടെ ജൈവികവിനിമയശേഷിയും സർഗാത്മകസംവാദങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടും. ഓൺലൈൻ മാത്രമായി പഠിച്ചിറങ്ങുന്നവർ ബട്ടൺ ഇട്ടാൽ മാത്രം കാര്യങ്ങൾ ചെയ്യുന്ന യന്ത്രമനുഷ്യർ ആയി മാറിയാൽ അത്ഭുതപ്പെടരുത്.

ഓൺലൈൻ പഠനത്തെ മുഴുവനായും ഒഴിവാക്കണമെന്നല്ല പറഞ്ഞുവരുന്നത്. ഒരു വഴിമാറ്റത്തിനു ശ്രമിക്കുബോൾ ഉണ്ടാകാവുന്ന വിദ്യാഭ്യാസരംഗത്തെ സാമൂഹ്യനീതി നിഷേധവും വിദ്യാഭ്യാസ വിജ്ഞാനസങ്കല്പത്തിന്‍റെ ഉള്ളടക്കവും പരിഗണിക്കണം.

താത്കാലിക പരിഹാരമെന്നരീതിൽ മാത്രമായാണ് ഓൺലൈൻ പഠനരീതിയെ കണക്കാക്കാവൂ. അതല്ലാതെ ചില ബുദ്ധിജീവികൾ കൊട്ടിഘോഷിക്കുമ്പോലെ ഇനിയങ്ങോട്ട് ഓൺലൈൻ മാത്രം മതിഎന്ന വാശി അതിഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കും.
കണ്ടുംകേട്ടും അനുഭവിച്ചും പഠിക്കാത്തിടത്തോളം കാലം ഒരു മനുഷ്യനും മനുഷ്യൻ ആകില്ല. നമ്മുടെ വിദ്യാർഥികളെ അനുഭവങ്ങളിലൂടെ പഠിപ്പിച്ചു മനുഷ്യനാക്കൂ.

ഡോ. റോയി എം. തോമസ്, പ്രഫ. കൊച്ചി സർവകലാശാല.