Letters
റബര്‍ ആക്ട് ഇല്ലാതാക്കുന്നതു വ്യവസായികളെ സഹായിക്കാൻ
Tuesday, July 14, 2020 11:30 PM IST
ടയര്‍ വ്യവസായികളെ സഹായിക്കാനായി റബര്‍ ആക്ട് തന്നെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അതിശക്തമായി നേരിട്ടേ മതിയാകൂ. റബര്‍ ആക്ട് ഇല്ലാതാകുന്നതിനു പിന്നാലെ റബര്‍ ബോര്‍ഡും അപ്രസക്തമാകും.

കര്‍ഷകനെയും കച്ചവടക്കാരനെയും വ്യവസായികളെയും ഡീലര്‍ഷിപ്പ് പദ്ധതികളെയും ഒരുമിച്ച് ഒരു കുടയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായാണ് റബര്‍ ബോര്‍ഡ് നിലവിലുണ്ടായിരുന്നത്. ബോര്‍ഡിന്‍റെ പല അധികാരങ്ങളും അവകാശങ്ങളും എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ഇപ്പോള്‍ റബര്‍ ആക്ട് തന്നെ ഇല്ലായ്മ ചെയ്യുന്നത്.

അവശ്യസാധന നിയമം തന്നെ ഇല്ലാതാക്കിയ സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നതിനു പകരം വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും അനുകൂലമായി റബര്‍ മേഖലയില്‍ പിടിമുറുക്കിയിരിക്കുകയാണ്.

റബര്‍ ആക്ട് കര്‍ഷകരെയാണ് ഒരുപരിധിവരെ ഏറെ സഹായിച്ചിരുന്നത്. ആക്ട് നിലവിലുള്ളപ്പോള്‍ എല്ലാ കര്‍ഷകരും കച്ചവടക്കാരും വ്യവസായികളും റബര്‍ ബോര്‍ഡിന്‍റെ ലൈസന്‍സ് എടുക്കണമായിരുന്നു. കയറ്റുമതിക്കും ഇറക്കുമതിക്കും റബര്‍ ബോര്‍ഡിന്‍റെ അനുവാദവും അറിവും വേണം. ഗുണമേന്‍മ നിയന്ത്രണം ബോര്‍ഡില്‍ നിക്ഷിപ്തമാണ്. റബറിനു കൂടിയതും കുറഞ്ഞതുമായ വില നിശ്ചയിക്കാം. ഇതൊക്കെ മറികടക്കാനാണ് ഏഴ് ടയര്‍ കമ്പനിക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി റബര്‍ബോര്‍ഡ് ഇല്ലാതാക്കുന്നത്.

11.5 ലക്ഷം ചെറുകിട നാമമാത്ര കര്‍ഷകനു പ്രയോജനപ്പെട്ടിരുന്ന 25 പദ്ധതികള്‍ റബര്‍ബോര്‍ഡ് നേരത്തെ തന്നെ ഇല്ലാതാക്കിയിരുന്നു. 9000 കച്ചവടക്കാരുണ്ടായിരുന്ന സ്ഥാനത്ത് 3000 പേരായി. റബര്‍ വാങ്ങാന്‍ ആളില്ലാതായി. ലോക്ക്ഡൗണ്‍ കാലത്ത് ചെറുകിട റബര്‍ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ മാര്‍ഗമില്ലാതെ വലയുകയായിരുന്നു.

ടയര്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലയിലും കുറച്ച് കര്‍ഷകന് നല്‍കാനുള്ള തന്ത്രമാണ് മെനയുന്നത്. കര്‍ഷകരെ ടയര്‍ വ്യവസായികളുടെ അടിമകളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തിലെ റബര്‍ കര്‍ഷകരോടു കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നയത്തിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. കര്‍ഷകദ്രോഹ നടപടികള്‍ ജനമധ്യത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകുന്നില്ല. കേരളത്തില്‍ നിന്നുള്ള എംപിമാരും വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണം.

അഡ്വ. സുരേഷ ്‌കോശി, പത്തനംതിട്ട.റബര്‍ ബോര്‍ഡ് മുന്‍ മെംബര്‍,
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്.