Letters
ആദായകരമായ കൃഷികളിലേക്കു മടങ്ങണം
Wednesday, July 22, 2020 12:52 AM IST
20 വർഷക്കാലത്തേക്ക് റബർ വില ഒരിക്കലും താഴോട്ടു പോകില്ലെന്ന കപട പ്രചാരണം കേട്ടാണ് പലരും തങ്ങളുടെ ഭൂമിയിൽ റബർ കൃഷി ആരംഭിച്ചത്. നൂറ് വർഷത്തോളം വിളനൽകുന്ന തെങ്ങു പോലും പലരും വെട്ടിമുറിച്ച് റബർ പരീക്ഷിച്ചു. എന്നിട്ടോ? ആദായം നഷ്ടപ്പെട്ടതു പോകട്ടെ, പ്രകൃതിക്കു പോലും വിനാശകരമായിത്തീർന്നു ഈ മരം.

ഇറക്കുമതി കൊണ്ടു മാത്രമല്ല, ടയർ ലോബിയുടെ ഇടപെടൽ മൂലവും കർഷകനിന്ന് കൂലിക്കു പോലും വില കിട്ടാത്ത അവസ്ഥയാണ്.

കടക്കെണി മൂലം ആത്മഹത്യ ചെയ്ത റബർ കൃഷിക്കാർ കുറച്ചല്ല താനും. ഇവർക്കിനി ആശ്രയം സർക്കാരല്ലാതെ മറ്റാരുമില്ല. ഈ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്നത്, ഈ കർഷകരെ ആദായകരമായ മറ്റ് കൃഷിയിനങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതു മാത്രമാണ്. സർക്കാർ ഇതിലേക്ക് പുതിയ നയങ്ങൾ കൊണ്ടുവരണം. പുതിയ കൃഷി ആരംഭിക്കുന്നതിനു വേണ്ടിയുള്ള സഹായ ധനപ്രഖ്യാപനങ്ങളും നടത്തേണ്ടതായിട്ടുണ്ട്. അല്ലാത്തപക്ഷം റബർ കൃഷിക്കാരന്‍റെ നടു ഒന്നുകൂടി ഒടിയും.

അബ്ദുള്ള പേരാമ്പ്ര, കോഴിക്കോട്