Letters
ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്നുവോ?
Tuesday, September 22, 2020 11:52 PM IST
കേരളത്തിന്‍റെ തെരുവുകളിൽ കഴിഞ്ഞയാഴ്ചകളിൽ നടന്ന കണ്ണിൽച്ചോരയില്ലാത്ത സംഭവങ്ങളാണ് ഈ കത്ത് എഴുതാനുള്ള കാരണം. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ ഈ അവകാശങ്ങളെ അടിച്ചമർത്തുന്ന കാഴ്ചയാണ് കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ തടയാനും പിരിച്ചുവിടാനും പോലീസ് ഇരുന്പുവേലികൾ സ്ഥാപിക്കുകയും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തിട്ടും പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ലെങ്കിൽ, ക്രൂരമായി അടിച്ചമർത്തുന്നത് ജനാധിപത്യാവകാശ ധ്വംസനമാണ്.

ആൾക്കൂട്ടം ചിതറിയോടിയാൽ പിന്നെന്തിന് പിടിച്ചുനിർത്തി അടിക്കണം? വീണുകിടക്കുന്നവരെ പോലീസ് വളഞ്ഞിട്ട് അടിക്കുന്ന കാഴ്ച സാംസ്കാരിക കേരളത്തിന് ചേർന്നതല്ല. സമരം ചെയ്യാൻ ചിലർക്കു മാത്രമേ അവകാശമുള്ളൂവെന്ന് ചിലർ കരുതുന്നുവോ?

ഫാ.തോമസ് പ്ലാപ്പറന്പിൽ, ചന്പക്കര