Letters
അധികാരമുഷ്കിനുള്ള തിരിച്ചടി
Saturday, September 26, 2020 12:30 AM IST
നിയമസഭയിൽ നടന്ന കൈയാങ്കളിയിലൂടെ എംഎൽഎമാർ രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും ആ കേസ് പിൻവലിക്കേണ്ട ആവശ്യമില്ലെന്നുമുള്ള കോടതിയുടെ ഉത്തരവ് കക്ഷിരാഷ‌്‌ട്രീയ ഭേദമെന്യെ ഏവരും സ്വാഗതം ചെയ്യും. ഇത് അധികാരമുഷ്കിനുള്ള തിരിച്ചടിയാണ്. ഈ വിധിക്കെതിരെ സർക്കാർ മേൽക്കോടതിയിൽ അപ്പീൽ പോകരുത്. വീണ്ടും ഖജനാവിൽനിന്നു ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാഷ്‌ട്രീയം കളിക്കരുത്. ഇത് എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും ഒരു പാഠമാകണം. നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ചവരിൽനിന്നു നഷ്ടപരിഹാരം ഈടാക്കുന്ന നടപടിയാണ് ജനകീയ സർക്കാരിനു ചേർന്നത്. ആ തുകയും കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാം.

എ.വി. ജോർജ് (റിട്ട. ഹെഡ്മാസ്റ്റർ), തിരുവല്ല