Letters
എന്നു കഴിയും റീസർവേ?
Monday, September 28, 2020 1:39 AM IST
എല്ലാ കാര്യങ്ങളിലും വേഗത രീതിയായ കാലത്തും നമ്മുടെ നാട്ടിലെ റീസർവേ നടപടികൾ എങ്ങുമെത്തിയിട്ടില്ല. സ്വാതന്ത്ര്യലബ്ദിക്കുശേഷം ഇതുവരെ റീസർവേ നടത്താത്ത വില്ലേജുകൾ ഉണ്ട്. ഇപ്പോൾ നടന്നുവരുന്ന റീസർവേ പ്രക്രിയ തുടങ്ങിയിട്ട്‌ നാലു പതിറ്റാണ്ടായി.

ഭൂമിയുടെ സ്വഭാവവും കൈവശവുമൊക്കെ ഇതിനിടയിൽ എത്ര മാറി. റീസർവേ നടപടി പൂർത്തീകരിക്കാത്തതുകൊണ്ട്‌ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ എത്ര. റീസർവേ നടന്നിടത്തെ പരാതികൾ, അതിനെ തുടർന്നുള്ള വ്യവഹാരങ്ങൾ അത്‌ വേറൊരു മേഖല. പുതിയ കാലത്തെ സങ്കേതങ്ങൾ ഉപയോഗിച്ച്‌ അടിയന്തരമായി റീസർവേ പ്രക്രിയ പൂർത്തീകരിക്കുകയെന്നത്‌ നാടിന്‍റെ വലിയ ആവശ്യമായി പരിഗണിക്കണം.

അഡ്വ. പ്രദീപ്‌ കൂട്ടാല, ആലപ്പുഴ