Letters
പുകവലി നിരോധനത്തിന് കാൽ നൂറ്റാണ്ട്
Monday, September 28, 2020 11:35 PM IST
കേരളത്തിൽ പൊതുസ്ഥലങ്ങളിലും പൊതു യാത്രാവാഹനങ്ങളിലും പുകവലി നിരോധിച്ചിട്ട് 25 വർഷമായി. 1995 ജൂലൈയിലാണ് ആർസിസി സ്ഥാപകൻ ഡോ. എം. കൃഷ്ണൻ നായരുടെ നിർദേശപ്രകാരം ഈ ലേഖകന്‍റെകൂടി നേതൃത്വത്തിൽ ഇതുസംബന്ധിച്ച് നിവേദനം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണിക്കു നൽകിയത്. അദ്ദേഹം ഇക്കാര്യം അടിയന്തരമായി പരിഗണിക്കുകയും അടുത്തമാസംതന്നെ പൊതുസ്ഥലത്ത് പുകവലി നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തു. മുഖ്യമന്ത്രിയോടൊപ്പം പ്രധാനമന്ത്രിക്കും നിവേദനം നൽകിയിരുന്നു.

സമാനമായ നിരവധി നിവേദനങ്ങൾ കിട്ടിയതിന്‍റെ വെളിച്ചത്തിൽ പ്രധാനമന്ത്രി എ.ബി. വാജ്പേയി പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം രാജ്യമൊട്ടാകെ നടപ്പാക്കി. എന്നാൽ, നിയമം കർശനമായി നടപ്പാക്കപ്പെട്ടില്ല. തുടർന്നാണ് പ്രഫ. മോനമ്മ കോക്കാട്ട് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയതും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതും.

ഡോ. കെ.ടി. അഗസ്റ്റിൻ കുന്നത്തേടം പാലാ