Letters
ആരോഗ്യരംഗത്തെ പുഴുക്കുത്തുകൾ അവസാനിപ്പിക്കണം
Tuesday, September 29, 2020 11:28 PM IST
കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെ അനിൽക്കുമാറിനെയും മലപ്പുറം കൊണ്ടോട്ടി ഷെരീഫ്സഹല ദമ്പതികളേയും സംബന്ധിച്ച വാർത്തകൾ കേട്ടപ്പോൾ ഭയപ്പെട്ടു പോയി. വീണു പരിക്കേറ്റ പാവപ്പെട്ട ഒരു മനുഷ്യൻ ചികിത്സാർത്ഥം ആശുപത്രിയിൽ അഡ്മിറ്റായതിനു ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിടന്ന കിടപ്പിൽ തലയിൽ പുഴുവരിച്ച നിലയിൽ ആയിരിക്കുന്നു. മറ്റൊരു കൊടും ക്രൂരതയാണ് പൂർണ ഗർഭിണിയായ തന്‍റെ ഭാര്യയെയുംകൊണ്ട് 14 മണിക്കൂർ ചികിത്സ തേടി അലയേണ്ടി വന്ന ഷെരീഫിന്‍റേത്.

കൊറോണ ചികിത്സാ കേന്ദ്രമാണെന്ന പേരിൽ ചികിത്സ നിഷേധിച്ചുവിട്ടതിന്‍റെ ഭാഗമായി രണ്ടു കുഞ്ഞുങ്ങളെയാണ് ആ ദമ്പതികൾക്ക് നഷ്ടപ്പെട്ടത്. ആരാണ് ഇതിനുത്തരവാദികൾ. അത്തരം പുഴുക്കുത്തുകളെ കണ്ടെത്തി നടപടി എടുക്കുക എന്നതുമാത്രമാണ് പ്രതിവിധി.. അതിനുള്ള ധീരതയാണ് ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്.

പി.എ. സന്തോഷ്, കുത്താമ്പുള്ളി.