Letters
ഉദാത്ത മാധ്യമ പ്രവർത്തനം
Saturday, October 17, 2020 12:22 AM IST
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ വിജയം തങ്ങളുടെ നേട്ടമാക്കി കൊട്ടിഘോഷിക്കുന്ന സർക്കാർ ആ നേട്ടങ്ങൾക്ക് പിന്നിൽ വേതനമില്ലാതെ വേദന കടിച്ചമർത്തി ജീവിക്കുന്ന ഒരു കൂട്ടം എയ്ഡഡ് അധ്യാപകരെ കണ്ടില്ലന്ന് നടിക്കാൻ തുടങ്ങിയിട്ട് നാല് വർഷത്തോളമാവുകയാണ്. അതിഥി തൊഴിലാളികളെ ഹാരമിട്ട് സ്വീകരിക്കുകയും പൊതിച്ചോർ നൽകി യാത്രയാക്കുകയും ചെയ്ത സർക്കാർ ശമ്പളമില്ലാതെ നട്ടം തിരിഞ്ഞ അധ്യാപകരുടെ വീട്ടിൽ ഒരു നേരമെങ്കിലും അടുപ്പെരിഞ്ഞിട്ടുണ്ടോയെന്ന് അന്വേഷിക്കാത്തത് അതിജീവനത്തിന്‍റെ ഈ കാലഘട്ടത്തിൽ അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയെന്ന് പറയാതെ വയ്യ. കേരളമാകെ ആയിരക്കണക്കിന് അധ്യാപകർ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി യാചിക്കുമ്പോൾ കാര്യങ്ങളെ മനസിലാക്കി അന്തഃസത്ത ഒട്ടും ചോരാതെ ശക്തമായ മുഖപ്രസംഗത്തിലൂടെ അധ്യാപകന്‍റെ ശബ്ദമായി മാറിയ ദീപികയുടെ ഉദാത്ത മാധ്യമ പ്രവർത്തനത്തെ അനുമോദിക്കാതിരിക്കാനാവില്ല.

ബിബിൻ പൈകട ദേവമാത ഹൈസ്കൂൾ പൈസക്കരി, കണ്ണൂർ.