Letters
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നൂറാം പിറന്നാൾ ആഘോഷിക്കുന്പോൾ
Wednesday, October 21, 2020 12:30 AM IST
സിപിഎം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം പിറന്നാൾ ആഘോഷിക്കുന്പോൾ സിപിഐ പറയുന്നത് "അതിന് ഇനിയും അഞ്ചുകൊല്ലം കാത്തിരിക്കണ'മെന്നാണ്. ഇതൊരു സൈദ്ധാന്തിക തർക്കമായി ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെയും മുന്നിലുണ്ട്. ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടി അന്നത്തെ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന താഷ്കന്‍റിൽ 1920 ഒക്ടോബർ 17ന് രൂപീകൃതമായെന്നാണ് സിപിഎമ്മിന്‍റെ വാദം. അതല്ല, കാണ്‍പൂരിൽ 1925 ഡിംസബർ 25 മുതൽ 28 വരെ ഔപചാരികമായി ചേർന്ന സമ്മളേനത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ്പ്രസ്ഥാനം ഉടലെടുത്തതെന്നാണ് സിപിഐ പറയുന്നത്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചു പ്രവർത്തിക്കുന്ന 16 കമ്യൂണിസ്റ്റ് പാർട്ടികൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്. അതിൽ പ്രധാനം സിപിഎമ്മും സിപിഐയും നക്സൽ ഗ്രൂപ്പുകളുമാണ്. എന്നാൽ ഇന്ന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെടുകയാണ്. അന്ന് പശ്ചാത്യരാജ്യങ്ങളിൽ നിലനിന്നിരുന്ന മുതലാളിതൊഴിലാളി ബന്ധങ്ങളെയും ലാഭങ്ങളെയും അതിൻമേലുള്ള മിച്ചമൂല്യങ്ങളെയും വിലയിരുത്തി കാൾ മാർക്സ് എഴുതിയുണ്ടാക്കിയ പ്രത്യയശാസ്ത്രത്തിന് ഇന്നത്തെ ലോകത്തിൽ പ്രസക്തിയില്ല. മുതലാളിതൊഴിലാളി ബന്ധങ്ങളുടെ സ്വഭാവവും നിലനിൽപ്പും രീതിയും പാടെ മാറിമറിഞ്ഞിരിക്കുന്നു. റോബട്ടുകളുടെയും ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്സിന്‍റെയും കംപ്യൂട്ടറുകളുടെയും വിവിധമേഖലകളിലെ പുത്തൻ ടെക്നോളജികളുടെയും ലോകത്ത് മാർക്സിന്‍റെ അന്നത്തെ മുതലാളിതൊഴിലാളി ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ എഴുതിയ പ്രത്യയശാസ്ത്രത്തിന് ഒരർഥവുമില്ല.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് ചൂഷിതർ സംഘടിച്ച് ചൂഷകർക്കെതിരേ വിപ്ലവത്തിലൂടെ അധികാരം കൈയടക്കുകയെന്നതാണ് ദൗത്യം. ഇന്നത്തെ ലോകസാഹചര്യത്തിൽ ഇത് അസാധ്യമായിത്തീർന്നിരിക്കുന്നു. നിലവിലെ വ്യവസ്ഥിതിയിലെ പാളിച്ചകൾ തീർത്ത് മുന്നോട്ടു പോകുകയെന്നതാണ് പ്രായോഗികതയും അഭികാമ്യവുമെന്ന തിരിച്ചറിവ് എവിടെയും മനുഷ്യന് ഉണ്ടായിട്ടുണ്ട്. കമ്യൂണിസം നടപ്പിലാക്കാനായി മനുഷ്യക്കുരുതി നടത്തിയിട്ടുള്ള സ്റ്റാലിന്‍റെ റഷ്യ, കമ്യൂണിസം ഉപേക്ഷിച്ച് ഇപ്പോൾ ലോകത്തോടൊപ്പം ആഗോളവത്കരണത്തിന്‍റെ പാതയിലാണ്. ചൈന മുതലാളിത്തം പുനഃസ്ഥാപിച്ചിരിക്കുന്നു. ഇത്തരം പ്രത്യയശാസ്ത്രപ്രശ്നങ്ങൾ കമ്യൂണിസ്റ്റുകാരെ ലക്ഷ്യബോധമില്ലാത്തവരാക്കി മാറ്റിയിരിക്കുകയാണ്. ഇതിന്‍റെ തുടർച്ചയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിലും കാണുന്നത്. ഇവർ കോർപറേറ്റുകളെ എതിർത്തുകൊണ്ട് ശക്തമായി പിന്തുണയ്ക്കുന്നു. ഉദാരവത്ക്കരണത്തെ തള്ളിപ്പറയുമ്പോഴും ഇവർ ഉദാരവത്ക്കരണത്തിന്‍റെ പിന്നാലെയാണ്.

പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ വഴിയിലൂടെ സഞ്ചരിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടി ലോക്സഭയിൽ ആദ്യത്തെ പ്രധാനപ്രതിപക്ഷപാർട്ടിയായിത്തീർന്നു . 1964ൽ പാർട്ടി പിളർന്ന് സിപിഐയും സിപിഎമ്മുമായിത്തീർന്നു. ഇന്ന് ലോകസഭയിൽ അഞ്ചംഗം മാത്രമുള്ള ഒരു പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടികൾ ചുരുങ്ങിയിരിക്കുന്നു. ഭരണം ഉണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുക മാത്രമല്ല ഉണ്ടായത്. അടുത്ത കാലത്തൊന്നും തിരിച്ചുവരാനാവാത്തവിധം പാർട്ടി അവിടെ തകർന്നിരിക്കുന്നു. നൂറുകൊല്ലമായിട്ടും മൂന്ന് സ്റ്റേറ്റുകൾ ഒഴിച്ചാൽ ഇന്ത്യയിലെ മറ്റ് സ്റ്റേറ്റുകളിൽ വേരോട്ടം ഉണ്ടാക്കിയെടുക്കാനുമായില്ല.

ഇടതുപക്ഷം യുപിഎ സർക്കാരിനെ പിന്തുണച്ചകാലം കമ്യൂണിസ്റ്റ് പാർട്ടിയുടെ സുവർണകാലമായിരുന്നു. 2004 ൽ പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും കൂടിയ സീറ്റായ 59 സീറ്റ് നേടുകയും ചെയ്തു. ആണവകരാറിന്‍റെ കാര്യം പറഞ്ഞ് യുപിഎ സർക്കാരിന്‍റെ പിന്തുണ പിൻവലിച്ചതോടെ ഇടതുപക്ഷപാർട്ടികളുടെ കഷ്ടകാലം തുടങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് പാർട്ടിയെ എതിർത്തുകൊണ്ട് കോണ്‍ഗ്രസിന് ബദലായി ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വളർന്നുവരികയും ആധിപത്യം ഉറപ്പിക്കുകയും ചെയ്യുക എന്ന നയവും തന്ത്രവും പ്രവർത്തനശൈലിയുമാണ് സിപിഎം സ്വീകരിച്ചുപോന്നിട്ടുള്ളത്.

ഈ ലക്ഷ്യം പശ്ചിമബംഗാളിൽ ആദ്യം വിജയം കണ്ടെങ്കിലും പിന്നീട് അമ്പേ പരാജയപ്പെട്ടു. ഇതേനയം ത്രിപുരയിൽ സ്വീകരിച്ചതിന്‍റെ ഫലമായി ത്രിപുരയിൽ ബിജെപിക്ക് ഭരണത്തിൽ എത്താനായി. ഇത്തരത്തിൽ ഇടതു പാർട്ടികളുടെ കോണ്‍ഗ്രസ് വിരുദ്ധപ്രചാരണവും നിലപാടുകളും ബിജെപിക്ക് സഹായകമായിത്തീർന്നു.

രാജ്യത്തെ തൊഴിലാളികളടക്കമുള്ള ബഹുഭൂരിപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ഇടതു പാർട്ടികൾ നടത്തിയിട്ടുള്ള പോരാട്ടങ്ങളും നിലപാടുകളും ശ്രദ്ധേയമാണ്. തൊഴിലിനും കൂലിക്കും ഭൂമിക്കുംവേണ്ടി നടത്തിയ അവകാശ സമരങ്ങൾ അവിസ്മരണീയവുമാണ്. നവോത്ഥാന പോരാട്ടങ്ങളുടെ തുടർച്ചയായി ജാതിമത അസമത്വങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും സ്വീകരിച്ച ഉറച്ച നിലപാടുകളെ അവഗണിക്കാനാവില്ല. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും വിലമതിക്കപ്പെടുന്നുണ്ട്.
എകെജി, കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വവും പോരാട്ടങ്ങളും പാർശ്വവത്കരിക്കപ്പെട്ട വലിയൊരു ജനവിഭാഗത്തെ തലയുയർത്തി നിൽക്കാൻ പ്രാപ്തരാക്കി. സാമ്രാജ്യത്വ അജൻഡകളെയും കോർപറേറ്റുകളുടെ ചൂഷണമനോഭാവത്തെയും ചൂണ്ടിക്കാട്ടാനും പ്രതിഷേധിക്കാനും ഇടതുപാർട്ടികൾ മുൻനിരയിലാണ്.

എന്നാൽ ഇത്തരം നേട്ടങ്ങളുള്ളപ്പോഴും സൈദ്ധാന്തികരംഗത്തെ വെല്ലുവിളികളെ നേരിടുന്നതിലും ജനാധിപത്യവിപ്ലവപാത ഒരുക്കുന്നതിലും ഇടതു പാർട്ടികൾ രാഷ്‌ട്രീയമായി പരാജയപ്പെടുകയാണുണ്ടായത്. ദേശീയ സാഹചര്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ശരിയായി വിലയിരുത്താനോ പാഠങ്ങൾ ഉൾക്കൊള്ളാനോ അവയ്ക്കനുസരിച്ച് രാഷ്‌ട്രീയലൈൻ വികസിപ്പിക്കാനോ ഇടതുപാർട്ടികൾക്കു കഴിഞ്ഞിട്ടില്ല. കോർപറേറ്റ് കൊള്ളയും വർഗീയവത്കരണവും അടിച്ചമർത്തലുകളും ജനാധിപത്യമതനിരപേക്ഷമൂല്യങ്ങളുടെ ചോർച്ചയും നോക്കിനിൽക്കാനെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇപ്പോൾ കഴിയുന്നുള്ളൂ.

പാർട്ടി അംഗങ്ങൾ പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ മോഹവലയത്തിലാണ്. സ്ഥാനമാനങ്ങൾക്കു വേണ്ടിയാണ് മിക്കവരും പാർട്ടിയിൽ തുടരുന്നത്. അതിനായി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെയും സഹകരണസ്ഥാപനങ്ങളെയും കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു.

എം. ജോണ്‍സണ്‍ റോച്ച് പാറ്റൂർ, പേട്ട.