Letters
പാന്പിന് ഇനിയും പാലു കൊടുക്കരുത്
Wednesday, October 21, 2020 10:55 PM IST
പാരീസിനടുത്ത് കോൺഫ്ലാസ് സെയിന്‍റ് ഹൊണോറിൻ പട്ടണത്തിൽ ഇസ്‌ലാമിക തീവ്രവാദി അധ്യാപകന്‍റെ കഴുത്തറത്തു എന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം. സിറിയയിലും മറ്റും നടന്ന ആഭ്യന്തരകലാപത്തിൽ അഭയാർഥികളായി വന്ന പത്തുലക്ഷത്തോളം പേരെ യൂറോപ്പ് രണ്ടു കൈയും നീട്ടി സ്വീകരിച്ചതിന്‍റെ ഫലങ്ങൾ സാവധാനം ആ നാട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ചെറുതും വലുതുമായ ഭീകരപ്രവർത്തനങ്ങൾ യൂറോപ്പിൽ നടക്കുന്നുണ്ട്. അഭയം കൊടുത്ത യൂറോപ്യൻസ് ഇന്നു ഭീതിയിലാണ്. നാളെയും എന്തും സംഭവിക്കാമെന്ന് അവർക്കറിയാം. പത്രമോഫീസുകൾ ബോംബിടുന്നു. പള്ളികൾ കത്തിക്കുന്നു. സാധാരണക്കാരുടെ കഴുത്തറുക്കുന്നു. ക്രമംവിട്ട ആവശ്യങ്ങൾ നിരത്തുന്നു. ഇതെല്ലാം കണ്ടിട്ടും ശക്തമായി പ്രതികരിക്കാനും കർശനനിയമം നടപ്പാക്കാനും യൂറോപ്പ് ഇനിയും തയാറാകാത്തത് കൂടുതൽ ദുരന്തങ്ങൾ വരുത്തിവയ്ക്കാൻ കാരണമാകും. കൊലപാതകത്തെ അപലപിച്ചുകൊണ്ട് ഒരു ഇമാം പ്രസ്താവനയിറക്കിയത് ഒരു മേനിപറച്ചിൽ മാത്രമാണ്. യൂറോപ്പിലും വടക്കൻ ആഫ്രിക്കയിലും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കെതിരെ ലോകരാഷ്‌ട്രങ്ങൾ ശക്തമായി പ്രതികരിക്കേണ്ടതാണ്. ഇസ്‌ലാമിക രാജ്യങ്ങളിൽ മതനിന്ദാ കുറ്റത്തിന്‍റെയും ശരിയത്തുനിയമത്തിന്‍റെയും പേരിൽ ക്രൈസ്തവർക്കു വധശിക്ഷയൊക്കെ ലഭിക്കുന്പോൾ യൂറോപ്പിൽ ക്രൈസ്തവരെ തീവ്രവാദികൾ ആക്രമിക്കുകയും ചെയ്യുന്നു. പഠിക്കാത്ത പാഠങ്ങളാണ് യൂറോപ്പിൽ കൂടുതലുള്ളത്. ചെയ്ത ഉപകാരങ്ങൾക്ക് വരുംകാലങ്ങളിൽ യൂറോപ്പിന് ഇസ്‌ലാമിക തീവ്രവാദികളിൽനിന്നും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടിവന്നേക്കുമെന്നാണ് ഭയക്കുന്നത്.

ഫാ. ലൂക്ക് പൂത്തൃക്കയിൽ