Letters
പിഎഫ് പെൻഷൻകാരെ ബുദ്ധിമുട്ടിക്കരുത്
Monday, October 26, 2020 12:42 AM IST
രാജ്യത്തെ മിക്കവാറും എല്ലാ ഹൈക്കോടതികളിൽനിന്നും സുപ്രീംകോടതിയിൽനിന്നു പോലും അനുകുല വിധി ഉണ്ടായിട്ടും ശമ്പളത്തിനാനുപാതികമായ ഇപിഎഫ് പെൻഷൻ തൊഴിലാളികൾക്ക് നിഷേധിക്കാനുള്ള മാർഗങ്ങളാണ് ഇപിഎഫ്ഒയും കേന്ദ്ര തൊഴിൽ മന്ത്രാലയവും തേടിക്കൊണ്ടിരിക്കുന്നത്. ഇത് ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ്. വലിയ സാമ്പത്തികബാധ്യതയാണ് വരുന്നതെന്നാണ് അധികൃതരുടെ നിലപാട്. ഈ കണക്കുകൾ ശരിയാണോയെന്നു പരിശോധിക്കണം. ജനപ്രതിനിധികൾക്കും അനുബന്ധ സ്റ്റാഫിനുമായി പെൻഷൻ ഇനത്തിൽ എത്ര കോടി രൂപയാണ് ചെലവഴിക്കുന്നത് എന്നറിയാൻ നികുതി ദായകർക്ക് താത്പര്യമുണ്ട്.

ബി.പി. തോമസ്കുട്ടി, കളമശേരി