Letters
സാധാരണക്കാരൻ വഞ്ചിക്കപ്പെട്ടുകൂടാ
Tuesday, October 27, 2020 12:35 AM IST
ദീപികയുടെ ഒക്‌ടോബർ 22ലെ തീരദേശ പരിപാലന നിയമം സംബന്ധിച്ച എഡിറ്റോറിയലിന് അഭിനന്ദനങ്ങൾ.

തീരദേശ പരിപാലന നിയമലംഘനങ്ങളുടെ പേരിൽ 27,735 കേസുകൾ. അനുമതിയില്ലാതെ നിർമാണം നടത്തിയത് 1860 കെട്ടിടങ്ങൾ. ദൂരപരിധി നിയമം ലംഘിച്ചത് 6805 കെട്ടിടങ്ങൾ. 19070 കെട്ടിടങ്ങൾ മരടിൽ. ഖജനാവിനുണ്ടായ നഷ്‌ടം 60.32 കോടി രൂപ. ഇവിടെ അനുമതിയില്ലാതെ, ദൂരപരിധി നിയമം ലംഘിച്ച് കെട്ടിടങ്ങൾ പണിത് ഉയർത്തിയപ്പോൾ മാറിമാറി വരുന്ന സംസ്ഥാന സർക്കാരുകൾ എവിടെയായിരുന്നു? ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതെ ഉദാസീനത കൈവെടിഞ്ഞ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇവിടുത്തെ സാധാരണക്കാർ വഞ്ചിക്കപ്പെടുകയില്ലായിരുന്നു. ഗവൺമെന്‍റിന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അലംഭാവവും വീഴ്ചയുമാണ് നിയമലംഘനങ്ങൾക്കു കാരണം. ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെയാണ് ആദ്യം നിയമത്തിനു മുന്പിൽ എത്തിക്കേണ്ടതും ബഹുമാനപ്പെട്ട കോടതികൾ നടപടിയെടുക്കേണ്ടതും.

കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ജീവിതസന്പാദ്യംകൊണ്ട് വിശ്രമജീവിതത്തിനായി ഫ്ലാറ്റ് വാങ്ങിയ നിരവധിപ്പേരാണ് ചതിക്കപ്പെട്ടത്. ഇതിൽ കള്ളപ്പണംകൊണ്ട് കൂടുതൽ ലാഭമുണ്ടാക്കിയവർ ഉണ്ടായിരിക്കാം. പക്ഷേ സാധാരണക്കാരായ, കിടപ്പാടം നഷ്‌ടപ്പെട്ടവരുടെ വേദനകൾ നിസാരമല്ല. ഇനിയും ഈ ഭൂമിയിൽ മരടുപോലുള്ള സംഭവങ്ങൾ ആവർത്തിച്ചുകൂടാ. ജനങ്ങളുടെ നികുതിപണംകൊണ്ട് എന്തും ചെയ്യാം എന്നു വിചാരിച്ചാൽ ജനങ്ങൾ തന്നെ നിങ്ങളെ ശിക്ഷിക്കും എന്ന് വിചാരിച്ചാൽ നന്ന്. ദീപികയുടെ എഡിറ്റോറിയൽ വളരെ ഭംഗിയായിരിക്കുന്നു. എല്ലാവരും വായിക്കട്ടെ, വളരട്ടെ.

ഷാബോച്ചൻ മുളങ്കാശേരി
ഇൻഫാം കാർഷിക ജില്ലാ ജോയിന്‍റ് സെക്രട്ടറി, കാഞ്ഞിരപ്പള്ളി