Letters
സംവരണം ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമോ?
Thursday, November 12, 2020 11:19 PM IST
മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണത്തെക്കുറിച്ചുള്ള ചർച്ച നടക്കുകയാണല്ലോ. ഒരു രാജ്യത്തെ ജനങ്ങൾക്കെല്ലാവർക്കും മാന്യമായി ജീവിക്കാൻ അവകാശമുണ്ട്.

ആർക്കെങ്കിലും ജീവിക്കാനുള്ള വക ഇല്ലെങ്കിൽ അധികാരികൾ അത് ഉണ്ടാക്കിക്കൊടുക്കണം. അവിടെ ജാതിയോ മതമോ പുരാതനത്വമോ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്നതും ഇപ്പോഴില്ലാത്തതുമായ സാമ്പത്തികസ്ഥിതിയോ മാനദണ്ഡമാക്കരുത്. ഇതിന് അധികാരികൾ മുതിരുമ്പോൾ, ഇത്രനാളും കാണിക്കാതിരുന്ന ആർജ്ജവം കാണിക്കാൻ തീരുമാനിക്കുമ്പോൾ, എന്തിന് മറ്റുള്ളവർ ഇടങ്കോലിടുന്നു. സ്വന്തം പാത്രത്തിൽ കുറവൊന്നുമില്ലല്ലോ. പിന്നെ, മറ്റുള്ളവനു കിട്ടരുത് എന്ന പിടിവാശി! മറ്റുള്ളവ ന്‍റെ പാത്രത്തിൽ ഒന്നും വിളമ്പരുത് എന്ന ദുഷിച്ച ചിന്ത എന്തിന്?! പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിക്കണം. ആരെല്ലാം എതിർത്താലും അതിൽ നിന്നു പിന്നോട്ടു പോകരുത്. പിഎസ്‌സി നിയമനങ്ങളിലും ഇത് നടപ്പാക്കാനുള്ള തീരുമാനം മാറ്റരുത്.

ഫാ. മാത്യു താന്നിയത്ത് മുൻ പ്രിൻസിപ്പൽ, എസ്എച്ച്
ജൂണിയർ കോളജ്, കിളിമല