Letters
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനും വിശ്വാസ്യതയും
Monday, November 16, 2020 12:51 AM IST
ഇന്ത്യയില്‍ 1982ല്‍ കേരളത്തില്‍ വടക്കന്‍ പറവൂരില്‍ നടന്ന ഇടക്കാല തെര ഞ്ഞെടുപ്പിലാണ് ആദ്യമായി, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചത്. അന്നു മുതല്‍ കഴിഞ്ഞ ദിവസം നടന്ന ബിഹാര്‍ അസംബ്ലി തെരെഞ്ഞെടുപ്പില്‍ വരെ ഇവയുടെ ഉപയോഗത്തില്‍ സംശയങ്ങളും കേസുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവിഎം തീര്‍ച്ചയായും തെരെഞ്ഞെടുപ്പിനെയും, ഫലപ്രഖ്യാപനത്തെയും വേഗത്തില്‍ ആക്കുന്നു, കടലാസുകളുടെ ഉപയോഗം കുറയ്കുന്നു എന്നെല്ലാമുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്.

പക്ഷേ സംശയങ്ങള്‍ക്ക് അതീതമാകുന്നില്ല എന്നത് വലിയ പോരായ്മയാണ്. ബിഹാറിലെ ഫലപ്രഖ്യാപനത്തിനു ശേഷം കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞത് ഇവിഎമ്മിനെ പൂര്‍ണമായും ആശ്രയിക്കാന്‍ കഴിയില്ല, അത് ഹാക്ക് ചെയ്യാന്‍ എളുപ്പമാണ്, ഭൂമിയില്‍ ഇരുന്നുകൊണ്ട് ചന്ദ്രനിലെയും, ചൊവ്വയിലെയും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ എവിടെനിന്നു വേണമെങ്കിലും ഇവിഎമ്മിനെയും നിയന്ത്രിക്കാന്‍ കഴിയും എന്നൊക്കെയാണ്.

ജനാധിപത്യം ചെലവേറിയതാണ്. അപ്പോള്‍ അത് വിശ്വസനീയമായും, എല്ലാവര്‍ക്കും ബോധ്യമായ രീതിയിലും നടക്കണം. ഇപ്പോഴും, ഈ സാങ്കേതിക മുന്നേറ്റങ്ങളുടെ കാലത്തും, പല സമ്പന്ന രാജ്യങ്ങളിലും പേപ്പര്‍ ബാലറ്റ് ആണ് ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഇക്കാര്യത്തില്‍ ഒരു പുനശ്ചിന്ത നടത്തേണ്ടതാണ്.

അതിനാല്‍ ഇനി നടക്കാന്‍ പോകുന്ന എല്ലാ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളും ബാലറ്റ് കടലാസില്‍ നടക്കട്ടെ. അതേസമയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളും ഒറ്റപ്പെട്ട ഇടക്കാല തെരഞ്ഞെടുപ്പുകളും ഇവിഎം ഉപയോഗിച്ചും നടക്കട്ടെ. ഇത്തവണത്തെ ബിഹാര്‍ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ എക്‌സിറ്റ് പോള്‍ പ്രകാരം അല്ല എന്നതും ചേര്‍ത്തു വായിക്കാവുന്നതാണ്. ഇതും സംശയിക്കുന്നവര്‍ക്ക് വീര്യം കൂട്ടുന്നതാണ്. ആര് അധികാരത്തില്‍ വരുന്നു എന്നതല്ല പ്രശ്‌നം. അത് ഒരു വിധത്തിലുമുള്ള തിരിമറിയിലൂടെ അല്ല എന്ന് എല്ലാവര്‍ക്കും, ലോകത്തിനും ബോദ്ധ്യമാവണം. ഇവിഎം ഉപയോഗിച്ചതിന്‍റെ പേരില്‍ പരാജയപ്പെട്ടവര്‍ കേസുകളുമായി നടക്കുന്ന സമ്പ്രദായം ഇല്ലാതാകണം

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍