Letters
ദീർഘവീക്ഷണമില്ലാത്ത എംസി റോഡ് നവീകരണം
Wednesday, November 18, 2020 10:28 PM IST
കോടികൾ മുടക്കിയ എംസി റോഡ് നവീകരണം നാടിന്‍റെ ആവശ്യങ്ങൾക്ക് പര്യാപ്തമല്ല. റോഡിന്‍റെ വീതി വെറും രണ്ടു ലെയ്ൻ മാത്രമായി നിജപ്പെടുത്തിയ തീരുമാനം വർത്തമാനകാലത്തെയും വരുംകാലത്തെയും ഗതാഗത പെരുപ്പത്തിന് ഇണങ്ങുന്നതല്ല. വളവുകൾ ഒഴിവാക്കുന്നതിൽ ശ്രദ്ധേയമായ ഒരു നേട്ടവും അവകാശപ്പെടാനില്ല. പട്ടിത്താനം കവല മുതൽ മൂവാറ്റുപുഴ വരെയുണ്ടായിരുന്ന വളവുകൾ പണികൾക്കു ശേഷവും യാത്രയ്ക്ക് ഒട്ടും സുഗമമല്ലാതെ നിലനിൽക്കുന്നു. ബ്രിട്ടീഷുകാർ നിർമിച്ചതു പുതുക്കിപ്പണിയാൻ ലഭിച്ച അവസരം ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാത്തതു നിശ്ചയദാർഢ്യത്തിന്‍റെ അഭാവംകൊണ്ടാണ്. ഇനി എന്നാണ് റോഡിന്‍റെ നിർമാണം നടക്കുക.

തലപ്പത്ത് ഇരിക്കുന്നവർ ചരിത്രപരമായ, അക്ഷന്തവ്യമായ അലംഭാവം കാണിച്ചതിന്‍റെ ദോഷഫലങ്ങൾ തലമുറകളുടെ അകാലനിര്യാണത്തിനും അത്യാപത്തിനും കാരണമായി ഭവിച്ചിരിക്കുന്നു. കുറവിലങ്ങാട് പള്ളിക്കവലയിലും തെള്ളകം മാതാ ആശുപത്രിയുടെ മുന്പിലും വെള്ളക്കെട്ട് പതിവാണ്. രണ്ടിടവും ബസ്‌സ്റ്റോപ്പുകൂടിയാണ്. കഴിഞ്ഞവർഷം തവളക്കുഴിയിലുണ്ടായ വലിയ ഗർത്തം നിർമാണത്തിലെ ലാഘവത്തിന്‍റെ ഒരു മാതൃകയാണ്. ക്രമംതെറ്റിയതും ഇടമുറിഞ്ഞതും വിട്ടുകളഞ്ഞതും പൂർത്തീകരിക്കാത്തതുമായ ഓടയും സ്ലാബുമൂടികളും പൗരന്മാരോടുള്ള അവഗണനയുടെ ശബ്ദിക്കാത്ത തെളിവുകളായി അവശേഷിക്കുന്നു. ഉത്തരവാദിത്വങ്ങൾ നിഷ്ഠയോടെ ചെയ്യാൻ തയാറാകാത്ത അധികാരത്തിന്‍റെ ഗർവ് പുലർത്തുന്ന ഉദ്യോഗസ്ഥവൃന്ദം നാടിനെ തളർത്തുന്നു. പൊതുജനം നിസഹായർ. എല്ലാം അനുഭവിക്കുന്നു.

പി.സി. തോമസ്, ഏറ്റുമാനൂർ