Letters
ശ്രദ്ധേയമായ ഹൈക്കോടതി നിര്‍ദേശം
Thursday, November 19, 2020 11:45 PM IST
സ്ഥാനാർഥികള്‍ ഏതു മുന്നണിയുടെ ഭാഗമാണെന്നു തെരഞ്ഞെടുപ്പിനു മുമ്പേ സത്യവാഗ‌്മൂലം വാങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണ്. മുന്നണി രാഷ്‌ട്രീയത്തിനു പ്രത്യക്ഷമല്ലാത്ത ഒരു അംഗീകാരം കിട്ടുന്ന എന്ന അപകടമുണ്ടെങ്കിലും ഈ രംഗത്തു നിലവിലിരിക്കുന്ന കുത്തഴിഞ്ഞ അരാജകത്വത്തിനു കുറച്ചൊരു ശമനം ഇതു കൊണ്ടുണ്ടാകും. ഇതിനെക്കാള്‍ പ്രധാനം, യാതൊരു നിയമ സാധുതയും തത്വദീക്ഷയുമില്ലാത്ത അധികാര പങ്കു വയ്ക്കലിനെ നിയമം കൊണ്ടു തടയുക തന്നെയാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ എത്രയോ തവണ അധികാര കൈമാറ്റം നടക്കുന്നു. ത്രിതല പഞ്ചായത്തു സംവിധാനം ഈ അധികാര പങ്കു വയ്ക്കലിനു മാത്രമുള്ളതെന്നു തോന്നുന്നു.

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ