Letters
കോടതികളും ഹൈടെക് ആകണം
Sunday, November 22, 2020 12:51 AM IST
ഇപ്പോൾ കേരളത്തിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് മേഖലകളിലാണ് പല പ്രവർത്തനങ്ങളും നടക്കുന്നത്. അതോടൊപ്പം അഴിമതികളും ആരോപണങ്ങളും അന്വേഷണങ്ങളും നടക്കുന്നുണ്ട്.

കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. വിദ്യാഭ്യാസ മേഖലയിൽ സ്‌കൂളുകൾ പലതും ഹൈ ടെക്ക് ആകുന്നുണ്ട്. അതിൽ ചിലതാകട്ടെ അന്താരാഷ്‌ട്ര നിലവാരത്തിൽ തന്നെയാണ് പുനഃക്രമീകരിക്കുന്നത്. എല്ലാം നല്ലതുതന്നെ. ഇതിനിടയിലും ആരും ശ്രദ്ധിക്കാത്ത ഒരു മേഖലയാണ് നമ്മുടെ കോടതികൾ. നീതിക്കുവേണ്ടിയുള്ള ജനത്തിന്‍റെ കാത്തിരിപ്പ് വളരെ ദുഃഖകരമാണ്. അതിന്‍റെ ഒരു കാരണം കോടതികളുടെ അപര്യാപ്തതകളും അസൗകര്യങ്ങളുമാണ്. ഇക്കാര്യത്തിൽ സർക്കാരുകൾ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ല. നമ്മുടെ കോടതികൾ ആധുനികീകരിക്കണം. ഹൈ ടെക് ആക്കണം. കോടതി മുറികളിൽ സൗകര്യമില്ല, സ്ഥലമില്ല, ആവശ്യത്തിന് ജീവനക്കാരില്ല തുടങ്ങിയ കാരണങ്ങളാൽ നീതി ലഭിക്കാൻ കാലവിളംബം ഉണ്ടാകുന്നത് ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല. സർക്കാർ ഈ കാര്യത്തിൽ ശക്തമായി ഇടപെട്ടാൽ നമ്മുടെ കോടതികളും ഹൈ ടെക് ആകും.

പയസ് ആലുംമൂട്ടിൽ ഉദയംപേരൂർ