Letters
നീതി നിഷേധിക്കരുത്
Monday, November 23, 2020 11:46 PM IST
സ്ത്രീകൾക്കും സാധാരണക്കാർക്കും നീതി ഉറപ്പാക്കാൻ കഴിയുന്പോൾ മാത്രമാണ് ഒരു ഭരണസംവിധാനം ജനകീയമാകുന്നത്. എന്നാൽ, കേരളത്തിൽപ്പോലും ഒരു ജനകീയ ഭരണസംവിധാനം നിലനിൽക്കുന്നില്ല എന്നതിന് തെളിവാണ് ഈ അടുത്തകാലത്തു നടന്ന രണ്ടു സംഭവങ്ങൾ. ഒന്ന് തിരുവനന്തപുരം കുളത്തൂരിൽ നടന്ന സംഭവമാണ്. അവിടെ കൂലിചോദിച്ചതിന്‍റെ പേരിൽ ഒരു സാധുമനുഷ്യന്‍റെ കാൽ വലിയ വടി ഉപയോഗിച്ച് അടിച്ചു തകർത്തു. ഈ പൈശാചികമായ മർദനത്തിൽ ആ മനുഷ്യന്‍റെ കാലിന്‍റെ അസ്ഥി തകർന്നു. മറ്റൊരു സംഭവം തിരുവനന്തപുരത്ത് കല്ലന്പലം എന്ന പോലീസ് സ്റ്റേഷനിൽ നടന്നതാണ്. ഒരു സിവിൽ കേസുമായി ബന്ധപ്പെട്ട് അവിടെയെത്തിയ സഹോദരിമാരായ രണ്ടു പെൺകുട്ടികളെ എസ്ഐയുടെ നേതൃത്വത്തിൽ അപമാനിക്കുകയും പോലീസുകാരുടെ കാലുപിടിപ്പിക്കുകയും ചെയ്തതായി പരാതിയുണ്ടായി.

അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഈ രണ്ടു സംഭവങ്ങളിലും നടന്നത്. എന്നാൽ, കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനു വേണ്ട നടപടികളൊന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല, സംസ്ഥാനത്തെ അവകാശ കമ്മീഷനുകളും രാഷ്‌ട്രീയക്കാരും മാധ്യമങ്ങളുമൊക്കെ ഈ സംഭവങ്ങളെ അവഗണിക്കുകയും ചെയ്തു. പണവും രാഷ്‌ട്രീയ സ്വാധീനവുമൊക്കെ ഭരണസംവിധാനത്തെ സ്വാധീനിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീകൾക്കും സാധാരണക്കാർക്കും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ അധികാരികൾ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ