Letters
ഖജനാവ് കൈയിലുണ്ടെങ്കിൽ എന്തുമാകാമോ?
Wednesday, April 21, 2021 11:29 PM IST
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ വർധിപ്പിച്ച ശമ്പളപരിഷ്കരണത്തെ നിശിതമായി വിമർശിച്ചുകൊണ്ട് എഴുതിയ ധീരമായ മുഖപ്രസംഗത്തിന് ദീപികയ്ക്ക് അഭിനന്ദനങ്ങൾ. അധികാരം ഒഴിയുവാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തരം ഒരു തീരുമാനം എടുത്തതും നടപ്പിലാക്കിയതും നീതിപൂർവകമല്ല. ധാർമികമായും ശരിയല്ല. മറ്റുള്ള സർക്കാർ ജീവനക്കാർക്കു ശമ്പള പരിഷ്കരണം നടപ്പിലാക്കിയപ്പോൾ അതിന്‍റെ ആനുകൂല്യം പേഴ്സണൽ സ്റ്റാഫിന് ലഭിച്ചില്ല എന്ന തൊടുന്യായത്തെ മുൻനിർത്തിയാണ് സർക്കാർ ഈ നടപടിയെ ന്യായീകരിക്കുന്നത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സർക്കാർ സർവീസിൽനിന്നു വരുന്നവരും അല്ലാതെ വരുന്നവരും ഉണ്ട്.

സർക്കാർ സർവീസിൽനിന്നു വരുന്നവർക്ക് ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി പുതുക്കിയ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. പാർട്ടി നിർദേശിക്കുകയും മന്ത്രി നിയമിക്കുകയും ചെയ്യുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തിലാണ് പുതിയ ഉത്തരവ് വന്നത്. സർക്കാർ സർവീസിലുള്ള പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മിനിമം വിദ്യാഭ്യാസ യോഗ്യത, പരീക്ഷ, അഭിമുഖം തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നുവന്നവരാണ്. അവർക്ക് സർക്കാർ പ്രഖ്യാപിച്ച പുതിയ ശമ്പളനിരക്കിന് ഒരു തടസവുമില്ല. പാർട്ടി പ്രവർത്തകരും നേതാക്കളും ആയ മന്ത്രിയുടെ സ്റ്റാഫിന് മുൻകാല പ്രാബല്യത്തോടെ ശമ്പളവർധനവ് അനുവദിച്ചതിന് ഒരു ന്യായീകരണവും ഇല്ല. കാലം എത്തിയ സർക്കാർ കേവലം രണ്ടരവർഷം മാത്രം സർവീസുള്ള സ്വന്തക്കാർക്ക് വാരിക്കോരി നൽകിയ ആനുകൂല്യങ്ങൾക്ക് മര്യാദയോ ധാർമികതയോ ഇല്ല.
3035 വർഷം കെഎസ്ആർടിസിയിൽ സേവനം ചെയ്ത ശേഷം ശിഷ്ടജീവിതം നയിക്കുന്ന പെൻഷൻകാർക്ക് പെൻഷൻ പരിഷ്കരണം നടത്തിയിട്ട് ഒരു വ്യാഴവട്ടക്കാലമായിരിക്കുന്നു.

ജോലി ചെയ്ത കാലത്തുള്ള കാഠിന്യം കൊണ്ട് വിവിധ രോഗങ്ങളാൽ വിഷമിക്കുന്ന വയോജനങ്ങൾക്ക് ഇടക്കാല ആശ്വാസമായി എന്തെങ്കിലും നൽകാനുള്ള സന്മനസ് കാണിക്കുവാൻ സർക്കാരിന് തരപ്പെടുന്നുമില്ല. ഇതു പോലെ അർഹതപ്പെട്ട ജീവനക്കാർ ,പെൻഷൻകാർ തുടങ്ങിയവർ തുച്ഛമായ ആനുകൂല്യത്തിനു വേണ്ടി യാചിക്കുമ്പോൾ സ്വന്തക്കാർക്ക് വാരിക്കോരി കൊടുക്കുന്നത് ഖജനാവ് കൈയിലുള്ളതുകൊണ്ടാണ്. എന്നാൽ ഒന്നു മനസിലാക്കുക ഈ ഖജനാവ് നിങ്ങളുടെ സ്വന്തമല്ല. ഈ പ്രവൃത്തിക്ക് ജനാധിപത്യം എന്നല്ല പറയുന്നത് , ഇതാണ് ഏകാധിപത്യം.

ബേബി പാറക്കാടൻ, ചെയർമാൻ, ഗാന്ധിയൻ ദർശന വേദി, പുന്നപ്ര