Letters
തെരഞ്ഞെടുപ്പുകൾ: കൂടുതൽ സുഗമമാകട്ടെ
Wednesday, April 21, 2021 11:30 PM IST
ജനാധിപത്യത്തിന്‍റെ സുഗമമായ നടത്തിപ്പിന്‍റെ ആദ്യപടിയാണ് തെരഞ്ഞെടുപ്പുകൾ.
കാലഘട്ടത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പു നടപടികളിൽ മാറ്റം വന്നിട്ടുണ്ടോ? കഴിഞ്ഞ 25 വർഷത്തിനിടയിൽ പേപ്പറിൽനിന്ന് വോട്ടിംഗ് യന്ത്രത്തിലേക്കുള്ള മാറ്റവും ഒടുവിൽ വിവിപാറ്റും മാത്രമാണ് പുതുതായത്. മറ്റെല്ലാ രീതികളും 25 30 വർഷത്തിന് മുമ്പുണ്ടായിരുന്നവ തന്നെ. പണ്ട് രൂപീകരിച്ച നിയമങ്ങളും രീതികളും വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ ഇപ്പോഴും തുടരുന്നു.
ഗതാഗത സംവിധാനവും സാങ്കേതികതയും ഇത്രയും വളർന്നിട്ടും നാം ഇപ്പോഴും ആ പഴയ കാലത്തുതന്നെ.

ദീർഘനാളത്തെ ഒരുക്കത്തിന്‍റെ ഫലമാണ് ഒരു ദിവസം നടത്തപ്പെടുന്ന വോട്ടെടുപ്പ്. എന്നാൽ അതോടൊപ്പം വോട്ടെടുപ്പിന്‍റെ തലേന്നും അന്നും പതിനായിരക്കണക്കിന് ആളുകളെ ആവശ്യത്തിനും അനാവശ്യത്തിന്നും ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന പല കേന്ദ്രങ്ങളിലെയും രീതികൾ. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലോരോന്നിലും ഏകദേശം 175 ന് മുകളിൽ പോളിംഗ് ബൂത്തുകൾ ഉണ്ട്. കോവിഡ് മൂലം ഇത്തവണ 50 മുതൽ 75 വരെ ശതമാനം വർധന വന്നിരുന്നു.

ഒരു വിതരണ കേന്ദ്രത്തിൽ വിതരണ ഉദ്യോഗസ്ഥർ, പോളിംഗ് ഉദ്യോഗസ്ഥർ, പോലിസ്, വൊളണ്ടിയേഴ്സ്, ഡ്രൈവർമാർ, മറ്റുള്ളവർ അങ്ങനെ ഒരേ സമയം ഏകദേശം രണ്ടായിരത്തിനും മൂവായിരത്തിന്നും ഇടയിൽ ആളുകൾ ഒന്നിച്ചുകൂടേണ്ടി വരുന്നു.വിവിധ സ്ഥലത്തുനിന്ന് വിവിധ ജോലി ചെയ്യുന്ന, വിവിധ തരത്തിലുള്ള ആളുകളാണ് ഒന്നിച്ചുകൂടുന്നത്.

പലപ്പോഴും വെപ്രാളംപിടിച്ച് രാവിലെ എട്ടിന് വിതരണ കേന്ദ്രത്തിൽ എത്തുന്നവർ തിരികെ വീട്ടിൽ എത്തുന്നത് മിക്കപ്പോഴും മൂന്നാം ദിവസം ആയിരിക്കും.

“ ഒരു നിശ്ചയവുമില്ലയൊന്നിനും” എന്ന് കവി പാടിയത് ഇവരുടെ അവസ്ഥ മുന്നിൽ കണ്ടായിരുന്നിരിക്കണം. എവിടെ? ടീം അംഗങ്ങൾ ആരൊക്കെ? എന്നൊക്കെ കണ്ടെത്തിക്കഴിയുമ്പോൾ മണിക്കൂറുകൾ കഴിയും. ടീമിൽ ആരെങ്കിലും കുറവ് വന്നാൽ അവരെ കണ്ടെത്തേണ്ടതും ഇവർ തന്നെ. കോടികൾ ചെലവഴിക്കുന്നതാണ് തെരഞ്ഞെടുപ്പ്.

അഞ്ച് വർഷത്തിൽ മൂന്നു പ്രാവശ്യം തീർച്ചയായും നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകൾക്ക് കുറച്ച് കൂടി ക്രമികരണങ്ങൾ ആവശ്യമല്ലേ? താത്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് വിശാലമായ ഒരു സ്ട്രോഗ്റൂം സൗകര്യം സ്ഥിരമായി ഒരുക്കിയാൽ വെറുതെ ചെലവഴിക്കേണ്ടിവരുന്ന ലക്ഷങ്ങൾ ഒഴിവാക്കാം. അതോടൊപ്പം സ്കൂളുകളും കോളജുകളും സുഗമമായി നടക്കുകയും ചെയ്യും.

മുൻകാലങ്ങളിൽ ഗതാഗത സൗകര്യം കുറവായിരുന്നപ്പോൾ പോളിംഗ് ജോലിക്ക് നി യോഗിക്കപ്പെട്ടവർ എല്ലാം വിതരണ കേന്ദ്രങ്ങളിൽ എത്തി പൊതുവായി ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ പോളിംഗ് ബൂത്തുകളിൽ പോയിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യം വർധിച്ചപ്പോൾ നേരിട്ട് പോളിംഗ് ബൂത്തിൽ ഉദ്യോഗസ്ഥർ എത്തുകയും റിട്ടേണിംഗ് ഓഫിസറുടെ നേതൃത്വത്തിൽ പോളിംഗ് സാമഗ്രികൾ തലേന്ന് ഉച്ചയോടെ എത്തിച്ച് പോളിംഗ് കഴിഞ്ഞ് തിരിച്ച് എടുക്കുകയും ചെയ്താൽ പല അസൗകര്യങ്ങളും ഒഴിവാക്കാം.

നിലവിൽ രണ്ട് മൂന്ന് ബൂത്തുകൾക്ക് ഒന്ന് എന്ന നിലയിൽ ഒരു മണ്ഡലത്തിൽ നൂറോളം വാഹനങ്ങളാണ് വാടകയ്ക്ക് എടുക്കുന്നത്. അതിനു പകരം വാഹനങ്ങളിൽ സാമഗ്രികൾ ബൂത്തുകളിൽ എത്തിക്കുന്നതിന് ഇതിൽ കുറവ് വാഹനങ്ങൾ മതിയാകും. വിതരണ കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്താം. അതുപോലെ അനാവശ്യമായ തിരക്കും കാലതാമസവും ഒഴിവാകും. ജോലിക്ക് എത്തുന്നവർക്ക് ബൂത്തിൽനിന്നു തന്നെ സമാധാനത്തിൽ വീടുകളിലേക്കു പോകാനും സാധിക്കും.

റിസർവ് ഡുട്ടിക്ക് നിയോഗിക്കപ്പെടുന്നവർ മാത്രം വരണാധികാരി നിർദേശിക്കുന്ന സ്ഥലത്ത് ഒന്നിച്ചു കൂടിയാൽ മതിയാകും.

പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർക്ക് തങ്ങൾക്ക് നിർദേശിക്കപ്പെട്ടിരിക്കുന്ന പോളിംഗ് ബൂത്ത് ഏതാണ് എന്ന് നേരത്തെ അറിയാൻ കഴിഞ്ഞാൽ, ചില അടിസ്ഥാന ക്രമീകരണങ്ങൾ നടത്താൻ സൗകര്യം ലഭിക്കും. പലപ്പോഴും പോളിംഗ് ഉദ്യോഗസ്ഥരെ വളരെ ദൂരെയുള്ള പോളിംഗ് സ്റ്റേഷനുകളിലേക്കാണ് നിയോഗിക്കുന്നത്. ജീവനക്കാരെ സ്വന്തം മണ്ഡലത്തിലോ സമീപ മണ്ഡലത്തിലോ നിയമിച്ചാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും എന്ന് ആരെങ്കിലും കരുതിയാൽ എന്തുചെയ്യാൻ കഴിയും. ജീവനക്കാരുടെ വിവരം ശേഖരിക്കുമ്പോൾ ഇലക്‌ഷൻ ജോലി ചെയ്യാൻ താത്പര്യം ഉള്ള മൂന്ന് മണ്ഡലങ്ങളുടെ ക്രമം എഴുതി വാങ്ങുന്നത് നല്ലതാണ്.

സാങ്കേതികമായി ഇത്രയേറെ മുന്നേറിയിട്ടും, ആവശ്യമുള്ളതും, ഇല്ലാത്തതും ആയ കണക്കുകൾക്കും കവറുകൾക്കും ഒരു കുറവും വന്നിട്ടില്ല. കവറും കണക്കും കാണുന്ന പാവം പ്രി സൈഡിംഗ് ഓഫിസർമാർ കറങ്ങി വീഴാതിരുന്നാൽ ഭാഗ്യം. ഇനി ഒരു തെരഞ്ഞെടുപ്പിന് കുറഞ്ഞത് മൂന്നു വർഷമെടുക്കും. കുറച്ച് മാറ്റങ്ങൾ ഇക്കാര്യങ്ങളിൽ അനിവാര്യമാണ്. ജനാധിപത്യത്തിൽ മാറ്റം സാധ്യമാണ്. മാറ്റം വരണം, വരുത്തണം.

എ.എം.എ. ചമ്പക്കുളം