Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
തെരഞ്ഞെടുപ്പുകൾ: കൂടുതൽ സുഗമമാകട്ടെ
Wednesday, April 21, 2021 11:30 PM IST
ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന്റെ ആദ്യപടിയാണ് തെരഞ്ഞെടുപ്പുകൾ.
കാലഘട്ടത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പു നടപടികളിൽ മാറ്റം വന്നിട്ടുണ്ടോ? കഴിഞ്ഞ 25 വർഷത്തിനിടയിൽ പേപ്പറിൽനിന്ന് വോട്ടിംഗ് യന്ത്രത്തിലേക്കുള്ള മാറ്റവും ഒടുവിൽ വിവിപാറ്റും മാത്രമാണ് പുതുതായത്. മറ്റെല്ലാ രീതികളും 25 30 വർഷത്തിന് മുമ്പുണ്ടായിരുന്നവ തന്നെ. പണ്ട് രൂപീകരിച്ച നിയമങ്ങളും രീതികളും വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ ഇപ്പോഴും തുടരുന്നു.
ഗതാഗത സംവിധാനവും സാങ്കേതികതയും ഇത്രയും വളർന്നിട്ടും നാം ഇപ്പോഴും ആ പഴയ കാലത്തുതന്നെ.
ദീർഘനാളത്തെ ഒരുക്കത്തിന്റെ ഫലമാണ് ഒരു ദിവസം നടത്തപ്പെടുന്ന വോട്ടെടുപ്പ്. എന്നാൽ അതോടൊപ്പം വോട്ടെടുപ്പിന്റെ തലേന്നും അന്നും പതിനായിരക്കണക്കിന് ആളുകളെ ആവശ്യത്തിനും അനാവശ്യത്തിന്നും ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന പല കേന്ദ്രങ്ങളിലെയും രീതികൾ. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലോരോന്നിലും ഏകദേശം 175 ന് മുകളിൽ പോളിംഗ് ബൂത്തുകൾ ഉണ്ട്. കോവിഡ് മൂലം ഇത്തവണ 50 മുതൽ 75 വരെ ശതമാനം വർധന വന്നിരുന്നു.
ഒരു വിതരണ കേന്ദ്രത്തിൽ വിതരണ ഉദ്യോഗസ്ഥർ, പോളിംഗ് ഉദ്യോഗസ്ഥർ, പോലിസ്, വൊളണ്ടിയേഴ്സ്, ഡ്രൈവർമാർ, മറ്റുള്ളവർ അങ്ങനെ ഒരേ സമയം ഏകദേശം രണ്ടായിരത്തിനും മൂവായിരത്തിന്നും ഇടയിൽ ആളുകൾ ഒന്നിച്ചുകൂടേണ്ടി വരുന്നു.വിവിധ സ്ഥലത്തുനിന്ന് വിവിധ ജോലി ചെയ്യുന്ന, വിവിധ തരത്തിലുള്ള ആളുകളാണ് ഒന്നിച്ചുകൂടുന്നത്.
പലപ്പോഴും വെപ്രാളംപിടിച്ച് രാവിലെ എട്ടിന് വിതരണ കേന്ദ്രത്തിൽ എത്തുന്നവർ തിരികെ വീട്ടിൽ എത്തുന്നത് മിക്കപ്പോഴും മൂന്നാം ദിവസം ആയിരിക്കും.
“ ഒരു നിശ്ചയവുമില്ലയൊന്നിനും” എന്ന് കവി പാടിയത് ഇവരുടെ അവസ്ഥ മുന്നിൽ കണ്ടായിരുന്നിരിക്കണം. എവിടെ? ടീം അംഗങ്ങൾ ആരൊക്കെ? എന്നൊക്കെ കണ്ടെത്തിക്കഴിയുമ്പോൾ മണിക്കൂറുകൾ കഴിയും. ടീമിൽ ആരെങ്കിലും കുറവ് വന്നാൽ അവരെ കണ്ടെത്തേണ്ടതും ഇവർ തന്നെ. കോടികൾ ചെലവഴിക്കുന്നതാണ് തെരഞ്ഞെടുപ്പ്.
അഞ്ച് വർഷത്തിൽ മൂന്നു പ്രാവശ്യം തീർച്ചയായും നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകൾക്ക് കുറച്ച് കൂടി ക്രമികരണങ്ങൾ ആവശ്യമല്ലേ? താത്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് വിശാലമായ ഒരു സ്ട്രോഗ്റൂം സൗകര്യം സ്ഥിരമായി ഒരുക്കിയാൽ വെറുതെ ചെലവഴിക്കേണ്ടിവരുന്ന ലക്ഷങ്ങൾ ഒഴിവാക്കാം. അതോടൊപ്പം സ്കൂളുകളും കോളജുകളും സുഗമമായി നടക്കുകയും ചെയ്യും.
മുൻകാലങ്ങളിൽ ഗതാഗത സൗകര്യം കുറവായിരുന്നപ്പോൾ പോളിംഗ് ജോലിക്ക് നി യോഗിക്കപ്പെട്ടവർ എല്ലാം വിതരണ കേന്ദ്രങ്ങളിൽ എത്തി പൊതുവായി ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ പോളിംഗ് ബൂത്തുകളിൽ പോയിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യം വർധിച്ചപ്പോൾ നേരിട്ട് പോളിംഗ് ബൂത്തിൽ ഉദ്യോഗസ്ഥർ എത്തുകയും റിട്ടേണിംഗ് ഓഫിസറുടെ നേതൃത്വത്തിൽ പോളിംഗ് സാമഗ്രികൾ തലേന്ന് ഉച്ചയോടെ എത്തിച്ച് പോളിംഗ് കഴിഞ്ഞ് തിരിച്ച് എടുക്കുകയും ചെയ്താൽ പല അസൗകര്യങ്ങളും ഒഴിവാക്കാം.
നിലവിൽ രണ്ട് മൂന്ന് ബൂത്തുകൾക്ക് ഒന്ന് എന്ന നിലയിൽ ഒരു മണ്ഡലത്തിൽ നൂറോളം വാഹനങ്ങളാണ് വാടകയ്ക്ക് എടുക്കുന്നത്. അതിനു പകരം വാഹനങ്ങളിൽ സാമഗ്രികൾ ബൂത്തുകളിൽ എത്തിക്കുന്നതിന് ഇതിൽ കുറവ് വാഹനങ്ങൾ മതിയാകും. വിതരണ കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്താം. അതുപോലെ അനാവശ്യമായ തിരക്കും കാലതാമസവും ഒഴിവാകും. ജോലിക്ക് എത്തുന്നവർക്ക് ബൂത്തിൽനിന്നു തന്നെ സമാധാനത്തിൽ വീടുകളിലേക്കു പോകാനും സാധിക്കും.
റിസർവ് ഡുട്ടിക്ക് നിയോഗിക്കപ്പെടുന്നവർ മാത്രം വരണാധികാരി നിർദേശിക്കുന്ന സ്ഥലത്ത് ഒന്നിച്ചു കൂടിയാൽ മതിയാകും.
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർക്ക് തങ്ങൾക്ക് നിർദേശിക്കപ്പെട്ടിരിക്കുന്ന പോളിംഗ് ബൂത്ത് ഏതാണ് എന്ന് നേരത്തെ അറിയാൻ കഴിഞ്ഞാൽ, ചില അടിസ്ഥാന ക്രമീകരണങ്ങൾ നടത്താൻ സൗകര്യം ലഭിക്കും. പലപ്പോഴും പോളിംഗ് ഉദ്യോഗസ്ഥരെ വളരെ ദൂരെയുള്ള പോളിംഗ് സ്റ്റേഷനുകളിലേക്കാണ് നിയോഗിക്കുന്നത്. ജീവനക്കാരെ സ്വന്തം മണ്ഡലത്തിലോ സമീപ മണ്ഡലത്തിലോ നിയമിച്ചാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും എന്ന് ആരെങ്കിലും കരുതിയാൽ എന്തുചെയ്യാൻ കഴിയും. ജീവനക്കാരുടെ വിവരം ശേഖരിക്കുമ്പോൾ ഇലക്ഷൻ ജോലി ചെയ്യാൻ താത്പര്യം ഉള്ള മൂന്ന് മണ്ഡലങ്ങളുടെ ക്രമം എഴുതി വാങ്ങുന്നത് നല്ലതാണ്.
സാങ്കേതികമായി ഇത്രയേറെ മുന്നേറിയിട്ടും, ആവശ്യമുള്ളതും, ഇല്ലാത്തതും ആയ കണക്കുകൾക്കും കവറുകൾക്കും ഒരു കുറവും വന്നിട്ടില്ല. കവറും കണക്കും കാണുന്ന പാവം പ്രി സൈഡിംഗ് ഓഫിസർമാർ കറങ്ങി വീഴാതിരുന്നാൽ ഭാഗ്യം. ഇനി ഒരു തെരഞ്ഞെടുപ്പിന് കുറഞ്ഞത് മൂന്നു വർഷമെടുക്കും. കുറച്ച് മാറ്റങ്ങൾ ഇക്കാര്യങ്ങളിൽ അനിവാര്യമാണ്. ജനാധിപത്യത്തിൽ മാറ്റം സാധ്യമാണ്. മാറ്റം വരണം, വരുത്തണം.
എ.എം.എ. ചമ്പക്കുളം
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.