Letters
പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കുകതന്നെ വേണം
Friday, April 23, 2021 11:52 PM IST
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ എസ്എസ്എൽസി, ഹയർസെക്കൻഡിറി പരീക്ഷകൾ തുടരുന്നതുതന്നെ വലിയ ഭീഷണിയാണ്. ഇതിനൊപ്പം ഹയർ സെക്കൻഡറി പ്രാക്ടി ക്കൽ പരീക്ഷകൾ നടത്തുമെന്ന തീരുമാനം പ്രശ്നം കൂടുതൽ വഷളാക്കുകതന്നെ ചെയ്യും. പ്രത്യേകിച്ച് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടിനിൽക്കുന്ന അവസ്ഥയിൽ.

കോവിഡ് ഭീഷണിയിൽ പല തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്. സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധിയും മറ്റ് പ്രവൃത്തി ദിവസങ്ങളിൽ 50 ശതമാനം ഹാജരും മതിയെന്നു തീരുമാനിച്ച് സർക്കാർ ഉത്തരവും പുറപ്പെടുവിച്ചുകഴിഞ്ഞു. എന്നിട്ടും ഇന്നു ഹയർസെക്കൻഡറി പരീക്ഷ നടത്തുകയാണ്.

പ്രായോഗിക പരീക്ഷയ്ക്ക് കുറച്ചു കുട്ടികൾ മാത്രമേ വരികയുള്ളൂ എന്നും ആളകലം പാലിക്കുമെന്നൊക്കെയുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടത്തലുകൾ വിചിത്രംതന്നെ. ലാബുകളിൽ ഒരുപകരണം തന്നെയാണ് പല കുട്ടികൾ ഉപയോഗിക്കുന്നത്. രസതന്ത്ര ലാബിൽ വായ് ഉപയോഗിക്കേണ്ടി വരുന്ന പിപ്പറ്റുകൾ കൂടുതൽ രോഗവ്യാപന സാധ്യതയുണ്ടാക്കുകയും ചെയ്യും.

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയ്ക്കു പുറമേ കണക്ക്, അക്കൗണ്ടൻസി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയ്ക്കും പ്രായോഗിക പരീക്ഷയുണ്ട്. ഫലത്തിൽ, സ്കൂളിലെ മുഴുവൻ കുട്ടികളും പ്രായോഗിക പരീക്ഷാ ദിനങ്ങളിൽ സ്കൂളിൽ ഹാജരാകേണ്ടിവരും. ഇപ്പോൾതന്നെ കോവിഡ് ബാധിച്ചവരും ക്വാറന്‍റൈനിൽ ഉള്ളവരും രോഗം സംശയിക്കുന്നവരുമൊക്കെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണെങ്കിലും പരീക്ഷയ്ക്ക് എത്തുന്നുണ്ട്. ഏതെങ്കിലും സ്കൂളിൽ പരീക്ഷാ സമയത്ത് കോവിഡ് സംബന്ധമായ പ്രശ്നങ്ങളുണ്ടായാൽ അതിന്‍റെ ഉത്തരവാദിത്വം സ്കൂളിലെ ചീഫ് സൂപ്രണ്ടുമാർക്കു മാത്രമാണ്. അല്ലാതെ വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനുമല്ല.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ പല സ്കൂളുകളിലും പ്രാക്ടിക്കൽ ക്ലാസുകൾ നടന്നിട്ടില്ല എന്ന കാര്യം അധികൃതർ പരിഗണിച്ചിട്ടില്ലെന്നു തോന്നുന്നു. മാർച്ചിലെ തിയറി പരീക്ഷകൾക്കുശേഷം പ്രാക്ടിക്കൽ ക്ലാസുകൾ നടത്തിയാൽ മതിയെന്നും സംശയ നിവാരണത്തിനു മാത്രം കുട്ടികളെ സ്കൂളിൽ വരുത്തിയാൽ മതിയെന്നും വിദ്യാഭ്യാസ വകുപ്പ് ആദ്യം നിർദേശിച്ചിരുന്നു. എന്നാൽ, തിയറി പരീക്ഷയ്ക്കു കുട്ടികളെ ഒരുക്കിയപ്പോൾ പ്രാക്ടിക്കൽ ക്ലാസുകൾക്കു സമയം കിട്ടിയില്ല. പല കുട്ടികളും പ്രാക്ടിക്കൽ ലാബുകൾ ശരിക്കും കണ്ടിട്ടുപോലുമില്ല.

അത്തരം സാഹചര്യത്തിലാണ് പ്രായോഗിക പരീക്ഷ 28 മുതൽ നടത്തണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത്. ഏറ്റവും കുറഞ്ഞപക്ഷം വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യത്തെക്കരുതിയും കുട്ടികളുടെ ഭാവിയെക്കരുതിയും മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ പ്രായോഗിക പരീക്ഷകൾ കോവിഡ് ശമിക്കുന്നതുവരെയെങ്കിലും മാറ്റവയ്ക്കുകതന്നെ വേണം.

ഒരുകൂട്ടം അധ്യാപകരും വിദ്യാർഥികളും