Letters
വാക്പോര് നിർത്തൂ ,വാക്സിൻ തരൂ
Thursday, April 29, 2021 12:20 AM IST
കോവിഡ് വാക്സിന്‍റെ പേരിൽ കേരളത്തിലെ ഭരണപ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കൾ നടത്തുന്ന വാക്പോര് അനവസരത്തിലുള്ളതാണ്. നിങ്ങളുടെ പ്രസ്താവനകൾ കേട്ടു മടുത്തു, എത്രയും വേഗം ഇത് അവസാനിപ്പിക്കണം. കോവിഡ് വാക്സിൻ പ്രായഭേദമെന്യേ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുവാനുള്ള നടപടികൾ ഭരണ പ്രതിപക്ഷ കക്ഷികൾ സ്വീകരിക്കണം.

അത് പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും പ്രശ്നമല്ല. ഈ മഹാമാരിയെ പ്രസ്താവനകൾ കൊണ്ട് പ്രതിരോധിക്കാനാവില്ല, പ്രായോഗികമായ കർമപരിപാടികൾ ആണ് ആവശ്യം. വാക്സിന്‍റെ പേരിൽ ആരും രാഷ്‌ട്രീയ മുതലെടുപ്പ് നടത്തരുത്. പ്രതിപക്ഷ കക്ഷികളും സർക്കാരിനോട് ഏറെ സഹകരിക്കേണ്ട സമയമാണിത്. അതിന് ഇനിയും അമാന്തിക്കരുത്, ജനങ്ങളുടെ ജീവൻവച്ച് കളിക്കരുത് എന്നപേക്ഷിക്കുന്നു .

എ.വി. ജോർജ്, തിരുവല്ല