Letters
കോവിഡ് കാലത്തെ വിലക്കയറ്റം
Tuesday, June 15, 2021 12:42 AM IST
കോവിഡ് കാലം വേലയും കൂലിയുമില്ലാതെ കഴിച്ചും കഴിക്കാതെയും ഓരോ ദിവസവും മുന്നോട്ടു പോകുന്നു. ഇന്ധനവിലവർധന സമസ്ത മേഖലകളെയും ബാധിക്കുകയാണ്. പച്ചക്കറികൾക്കടക്കം എല്ലാതിനും വില വർധിച്ചിരിക്കുന്നു. വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള ചെലവും കൂടി. കെട്ടിടനിർമാണ മേഖലയിൽ ഉപയോഗിക്കുന്ന സാധനങ്ങൾക്ക് ക്രമാതീതമായ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് സിമന്‍റ് , കമ്പി തുടങ്ങിയവയ്ക്ക്. വരുമാനം കുറഞ്ഞുവരുകയും തൊഴിൽദിനങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ഉത്തരവാദിത്വവും ബാധ്യതയും സർക്കാരിന്‍റെതാണ്. കർമപരിപാടികൾ ആവിഷ്കരിക്കുമ്പോൾ ദിനംപ്രതി ജീവിതവുമായി മല്ലിടുന്ന മനുഷ്യരുടെ മുഖമായിരിക്കണം ഭരണാധികാരികളുടെ മനോമുകുരത്തിൽ തെളിയേണ്ടത്.

ബേബി പാറക്കാടൻപുന്നപ്ര