Letters
തൊഴിലാളി യൂണിയനുകൾ മാറ്റത്തിനു തയാറാകണം
Tuesday, June 15, 2021 12:43 AM IST
സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾ വരുമെന്നും ഈസ് ഓഫ് ഡുയിം ഗ് ബിസിന‌സിന്‍റെ സ്ഥാനം ഇപ്പോഴത്തെ 28ൽനിന്നും 10 ആക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞിരിക്കുന്നു. പക്ഷേ, ഇവിടത്തെ വലിയ പ്രശ്നം തൊഴിലാളികൾ അല്ല. അവരെ മാന്യമായും ഭംഗിയായും തൊഴിൽ എടുക്കാൻ സമ്മതിക്കാത്ത, ജോലി ചെയ്യാതെ കാശ് വാങ്ങുന്ന തൊഴിലാളി യൂണിയൻ നേതാക്കളാണ്. ഇതിന് അടിയന്തരമായി മാറ്റം വരേണ്ടിയിരിക്കുന്നു.

കാലങ്ങളായി നേതാവായി നടന്നു, ലോകത്തിലെ മാറ്റങ്ങൾ ഒന്നും കാണാതെ സ്വന്തം താത്പര്യത്തിനുവേണ്ടി തൊഴിലാളികളെക്കൊണ്ട് സമരം ചെയ്യിച്ചു ജീവിക്കുന്ന നേതാക്കന്മാരുടെ കാലവും മാറേണ്ടിയിരിക്കുന്നു. ഇവർ കാരണം എത്രയെത്ര വ്യവസായങ്ങളാണ് കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയിരിക്കുന്നത്. എത്രയെണ്ണമാണ് കേരളത്തിൽ പൂട്ടിക്കിടക്കുന്നത്. പുതിയ വ്യവസായമന്ത്രി പുതുതായി ഒന്നും കൊണ്ടുവന്നില്ലെങ്കിലും അനാവശ്യമായി സമരങ്ങൾ സംഘടിപ്പിക്കുന്ന ഈ നേതാക്കളെ വരുതിയിലാ ക്കണം.

കിറ്റെക്സ് ഉടമ സാബുവിനെ ഉദ്യോഗസ്ഥർ വിഷമിപ്പിക്കുന്നതായി അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ നിലപാടുകളും വ്യവസായവുമായി കൂട്ടിക്കുഴയ്ക്കരുത്. അദ്ദേഹത്തിന്‍റെ കമ്പനിമൂലം ധാരാളം സാധാരണക്കാർക്ക് ജോലി ലഭിക്കുന്നു. സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വരുമാനം ലഭിക്കുന്നു. ഇതൊന്നും കാണാതിരിക്കരുത്.
രാഷ്‌ട്രീയത്തിൽ പല മാറ്റങ്ങൾക്കും തുടക്കംകുറിച്ച എൽഡിഎഫ്, തൊഴിലാളി യൂണിയൻ, തൊഴിലാളി നേതാവ് സംസ്കാരത്തിനും മാറ്റം കുറിക്കണം. തൊഴിലാളി യൂണിയൻ സമരത്തിനുവേണ്ടിയുള്ള സംഘടനയാണ് എന്ന ചിന്തയ്ക്കു മാറ്റംവരുത്തണം. വ്യവസായം വളർത്താനും തൊഴിലാളികളുടെ ഉന്നമനത്തിനുംവേണ്ടി പ്രവർത്തി ക്കുന്നവർ ആകണം. എന്നാലേ കേരളം രക്ഷപ്പെടുകയുള്ളൂ.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ