Letters
മരംകൊള്ളകൾ അവസാനിപ്പിക്കണം
Wednesday, June 16, 2021 11:06 PM IST
വ്യാപകമായ മരംകൊള്ളയാണ് സംസ്ഥാനത്തെ വനമേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. പുറമേ കേൾക്കുന്നതിലും അധികൃതരുടെ ശ്രദ്ധയിൽ പെടുന്നതിലും അപ്പുറമാണ് ഇതിന്‍റെ വ്യാപ്തി. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെയാണ് മരംകൊള്ളകൾ ഏറെയും നടക്കുന്നതെന്നത് ഖേദകരമാണ്. തൃശൂർ ജില്ലയിലെ മൂന്ന് ഫോറസ്റ്റ് റെയ്ഞ്ചുകളിൽനിന്ന് വ്യാപകമായ രീതിയിലാണ് ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചുമാറ്റിയിട്ടുള്ളത്. വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുള്ളതായി സർക്കാർ കോടതിയിൽ സംശയവും പ്രകടിപ്പിച്ചു.

മുട്ടിൽ മരംമുറി കേസിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അനധികൃത മരംമുറികളെക്കുറിച്ച് അന്വേഷണം നടത്താനുള്ള വനംവകുപ്പിന്‍റെ തീരുമാനം സ്വാഗതാർഹമാണ്. ഇതിലെ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തു കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനത്തു മരങ്ങളും വനമേഖലയും സംരക്ഷിക്കേണ്ടതിൽ സർക്കാരിന്‍റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.

ആസ്മി ജോ രാജാക്കാട്, ഇടുക്കി