Letters
കുട്ടനാടിനെ ഈ പരുവത്തിലാക്കിയതാര്?
Wednesday, June 16, 2021 11:08 PM IST
തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും ഒക്കെ വരുന്നതിനു മുമ്പ് , ഇവിടെ മനോഹരമായ ഒരു പ്രദേശമുണ്ടായിരുന്നു കുട്ടനാട് . ഫെബ്രുവരി അവസാനത്തോടെ കൊയ്ത്തു കഴിയും; മാർച്ചിൽ ഉപ്പുവെള്ളം കുട്ടനാട്ടിൽ എത്തിയിരിക്കും. കൊഞ്ചും കരിമീനും വാളയും ഒക്കെ ധാരാളം. മൂർഖൻ, എലി, തുടങ്ങിയവയ്ക്ക് വളരാൻ ഉപ്പുവെള്ളം തടസം. കൊതുകിനു മുട്ടയിടാനും ഈ വെള്ളം പറ്റില്ല. എന്നാൽ കൊഞ്ചിന്‍റെ മുട്ട വിരിയുന്നത് ഉപ്പുവെള്ളവും നാടൻ വെള്ളവും തമ്മിൽ ചേരുമ്പോഴാണന്ന് പഴമക്കാർ.

ഇതിനെല്ലാം ഉപരിയായി തോട്ടിലും ആറ്റിലും ഉള്ള പായലുകളും ഉപ്പുവെള്ളത്തിൽ നശിക്കുന്നു. തെങ്ങുരോഗങ്ങളില്ലാതെ വളരാൻ ഉപ്പുവെള്ളം വളരെ നല്ലതാണന്ന് പാഠപുസ്തകം നമ്മെ ഒാർമ്മിപ്പിക്കുന്നു. ജൂൺ ആകുമ്പോൾ മഴക്കാലം. കിഴക്കൻ വെള്ളം എത്തുന്നു. ഉപ്പുവെള്ളം കയറിയതുപോലെതന്നെ കടലിലേക്ക് ഇറങ്ങിപ്പോകുകയും ചെയ്യുന്നു. 15 ദിവസം മഴ തിമർത്തുപെയ്താൽ വെള്ളം അല്പം പൊങ്ങുന്നു. കടലിലേക്ക് നല്ല ഒഴുക്കുള്ളതിനാൽ വലിയ പ്രളയം ഉണ്ടാകുന്നില്ല. അതിലുപരി മൂന്നു ദിവസം തെളിഞ്ഞുനിന്നാൽ, പൊങ്ങിയ വെള്ളം ഇറങ്ങിപ്പോകുന്നു. വീണ്ടും കുട്ടനാട് കൃഷിക്കുള്ള ഒരുക്കത്തിലാകുന്നു.

ഇന്ന് പദ്ധതികൾ ധാരാളം വന്നു. മൂന്നു ദിവസം മഴ പെയ്താൽ പ്രളയം. 15 ദിവസം തെളിഞ്ഞുനിന്നാലും വെള്ളം ഇറങ്ങിപ്പോകാത്ത അവസ്ഥ. വെള്ളത്തിന്‍റെ ദുർഗന്ധം അസഹനീയം. കുട്ടനാട്ടുകാരനായ ഐ.സി. ചാക്കോയുടെ വാക്കുകൾ: തണ്ണീർമുക്കം ബണ്ടു വന്നാൽ കുട്ടനാട്ടിലെ ജലം തൊണ്ടു ചീഞ്ഞ കുളത്തിലെ വെള്ളത്തിനു സമാനമാകുമെന്നായിരുന്നു. അതെത്രയോ ശരിയാ യെന്ന് കാലം തെളിയിച്ചിരിക്കുന്നു.

ഇതിനെല്ലാം പുറമെ അശാസ്ത്രീയമായി ആറുകളും തോടുകളും ഒക്കെ നികത്തി പാലങ്ങളും റോഡുകളും പണിതതും കുട്ടനാടിനെ ഈ അവസ്ഥയിൽ എത്തിച്ചു. നദിയിൽനിന്നു മണൽ എടുക്കലും ചെളിവാരലും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതും നമുക്ക് വളരെ ദോഷം ചെയ്തു. പകരം, കുട്ടനാടിന് താങ്ങാൻ പറ്റാത്ത കനം കൂടിയ കിഴക്കൻ പാറപ്പൊടിയും ചുവന്ന മണ്ണും നമ്മുടെ പ്രദേശത്തെ കൂടുതൽ ഇരുത്തുന്നതിനു കാരണമായി.

എന്തുകൊണ്ടാണ് ഇത്രയൊക്കെയായിട്ടും മണൽവാരലും ചെളിവാരലും നിരോധിച്ചിരിക്കുന്നത്‍്? മണ്ണും ചെളിയും കയറി മൂടിയ വേമ്പനാട്ടുകായലിന്‍റെ അവസ്ഥ എത്രയോ പരിതാപകരം. ഡാമിലെ മണൽവാരൽ എന്തുകൊണ്ടാണ് തടസപ്പെടുത്തിയിരിക്കുന്നത്‍്? ഇതെല്ലാം ആർക്കു കുടപിടിക്കാൻവേണ്ടിയാണ്. നശിച്ചുകൊണ്ടിരിക്കുന്ന കുട്ടനാടിനെ രക്ഷിക്കാൻ ഇനിയെങ്കിലും ഉണരൂ.

ബേബിച്ചൻ വേഴപ്ര