Letters
വേണ്ടത് വിവാദങ്ങളല്ല
Monday, June 21, 2021 1:14 AM IST
ഒന്നര വർഷമായിട്ടും തുടരുന്ന കോവിഡ് മഹാമാരി കാരണം അതിജീവനത്തിന് ബദ്ധപ്പെടുകയാണ് കേരള ജനത. സർക്കാർ ഖജനാവിൽനിന്ന് ശമ്പളം പറ്റുന്ന ഏതാനും ലക്ഷം പേർ മാത്രമാണ് ഇതിന് അപവാദം. ജീവിതം വഴിമുട്ടി നിൽക്കുന്നവർ പ്രതീക്ഷയോടെ നോക്കുന്നത് ഭരണ കർത്താക്കളിലേക്കും രാഷ്‌ട്രീയ നേതാക്കളിലേക്കുമാണ്. എന്നാൽ, അവരാകട്ടെ തങ്ങളുടെ കടമകൾ മറന്ന്, അര നൂറ്റാണ്ട് മുൻപ് നടന്ന കോളജിലെ ബാലിശമായ അടിപിടിയും മറ്റും വൻ വിവാദമാക്കി അഭിരമിക്കുകയാണ്.

പ്രതി ദിന കോവിഡ് രോഗികൾ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. മൂന്നാം തരംഗം അടുത്ത് എത്തിയിട്ടും ഒന്നാം ഡോസ് വാക്‌സിനേഷൻ പോലും എങ്ങുമെത്തിയിട്ടില്ല. കർഷകരും വ്യാപാരികളും അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവരും മടങ്ങി വന്ന പ്രവാസികളും ജീവ സന്ധാരണത്തിന് വഴി കാണാതെ ഉഴലുന്നു.

വെള്ളപ്പൊക്ക ഭീഷണിയിൽ കുട്ടനാടും കടലാക്രമണ ഭീഷണിയിൽ തീര മേഖലയും എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്നു. അര ലക്ഷം സ്കൂൾ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ മാർഗമില്ലാതെ നെട്ടോട്ടം ഓടുന്നു. ഇത്തരം ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ക്രിയാത്മകമായ സംവാദങ്ങളും നടപടികളുമാണ് ഭരണ, രാഷ്‌ട്രീയ നേതൃത്വങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

അല്ലാതെ അർഥരഹിതമായ വിവാദങ്ങളല്ല. തിരഞ്ഞെടുപ്പിന്‍റെ സമയത്തു മാത്രം മതി നമുക്ക് കക്ഷി രാഷ്‌ട്രീയം. അല്ലാത്ത സമയങ്ങളിൽ നമുക്ക് വേണ്ടത് വികസന രാഷ്‌ട്രീയമാണ്. നമ്മുടെ നേതാക്കൾ ഇതൊക്കെ ഇനി എന്നാണാവോ തിരിച്ചറിയുക?

സെബാസ്റ്റ്യൻ പാതാമ്പുഴ,തൊടുപുഴ