Letters
മാണിക്കത്തനാരെപ്പറ്റി പഠിപ്പിക്കണം
Monday, June 21, 2021 3:43 AM IST
"നസ്രാണി പൈതൃകത്തിലെ തിളങ്ങുന്ന മാണിക്യ'മായ നിധീരിക്കൽ മാണിക്കത്തനാരെപ്പറ്റി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ ആധികാരിക പഠനം വായിച്ചു. "മാണിക്കത്തനാരെ വായിച്ചും പഠിച്ചും കുറവിലങ്ങാട് മർത്തമറിയം പള്ളി മദ്ബഹായിലുള്ള അദ്ദേഹത്തിന്‍റെ കബറിടം സന്ദർശിച്ചും ഓരോ നസ്രാണിയും സ്വന്തം സ്വത്വബോധത്തെ ഉദ്ദീപിപ്പിക്കേണ്ടതാണ് " എന്ന് നിർദേശിച്ചുകൊണ്ടാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. വർത്തമാനകാലത്തിന് ഏറ്റവും പ്രസക്തമായ ഒരു നിർദേശമാണ് മാർ കല്ലറങ്ങാട്ട് നടത്തിയിരിക്കുന്നത്.

മഹത്തായ ഒരു പൈതൃക ബോധം സ്വന്തം കുറ്റം കൊണ്ടല്ലാതെ നഷ്ടപ്പെടുത്തി അരിഷ്ടതയിൽ അലയുന്ന ഒരു യുവ സമൂഹമാണ് ഇന്നുള്ള നസ്രാണി സമൂഹം. ഇന്നത്തെ സാമൂഹിക, സാംസ്‌കാരിക, മത മണ്ഡലങ്ങളിൽ ഉദാത്തമായ ഒരു സവിശേഷ പൈതൃകത്തിന്‍റെ ഉടമകളാണ് നസ്രാണി സമൂഹം. അവർ ഒന്നിലും കുറവു തോന്നി, എങ്ങോട്ടും നോക്കി അലയേണ്ടവരല്ല. എന്നാൽ അവർക്കൊരു കുറവുണ്ട്, അതു സ്വന്തം പൈതൃകത്തെക്കുറിച്ചുള്ള അജ്ഞതതന്നെ.
മാർ കല്ലറങ്ങട്ട് നിർദേശിക്കുംവണ്ണം ഈ നസ്രാണിമാണിക്യത്തെക്കുറിച്ചു നേരാംവണ്ണം പഠിപ്പിച്ചാൽ, ഇന്നത്തെ നസ്രാണി യുവതയെ എന്തിനും പോരുന്നവരായി ഉയർത്താനാകും. മുതിർന്നവർക്കു യുക്തമായ വേദി ഉണ്ടാക്കിയും കുട്ടികൾക്ക് മതപഠന ക്ലാസുകളിലും നിധീരിക്കൽ മാണിക്കത്തനാരെക്കുറിച്ച് ഒരു സമഗ്രപഠനം ഉടൻ ആരംഭിക്കണം.

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി,പെരുവ