Letters
വെയ്റ്റിംഗ് ഷെഡുകൾ നന്നാക്കണം
Monday, June 21, 2021 11:01 PM IST
നഗരങ്ങളിലും മലയോര മേഖലകളിലുമുള്ള പല ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് പൊതുവാഹനങ്ങളും യാത്രക്കാരും നിരത്തിൽനിന്ന് ഒഴിവായപ്പോൾ പാതയോരങ്ങളിലെ വെയ്റ്റിംഗ് ഷെഡുകൾ അനാഥമായിത്തീർന്നു. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ യാത്രക്കാർ വീണ്ടും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലേക്കു കടന്നുവരുന്നു.

മഴക്കാലം കൂടി എത്തിയതോടെ വെയ്റ്റിംഗ് ഷെഡുകളിൽ പൊന്തക്കാടുകൾ നിറയുന്നു. ഒപ്പം, മാലിന്യങ്ങളും. ചിലയിടങ്ങളിൽ തെരുവുനായ്ക്കളുടെ വാസവും ഇവിടെത്തന്നെ. കാലപ്പഴക്കത്താൽ പല ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും അപകട നിലയിലുമാണ്. യാത്രക്കാർക്ക് വെയ്റ്റിംഗ് ഷെഡുകളിൽ കയറി നിൽക്കാൻ സാധിക്കാത്ത സാഹചര്യമാണ്.

പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന വെയ്റ്റിംഗ് ഷെഡുകൾ യഥാസമയം ശുചീകരിക്കാനും ബലപ്പെടുത്താനും അതത് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതർ നടപടി സ്വീകരിക്കണം. കൂടാതെ, നാട്ടിലെ സ്വാശ്രയ സംഘങ്ങളും സന്നദ്ധ സംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുകളും തങ്ങളുടെ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിന് നേതൃത്വം നല്കുകയും വേണം.

റെജി കാരിവേലിൽ ചിറ്റടി, കോട്ടയം