Letters
ബെഹ്റ പറഞ്ഞ സ്ലീപ്പിംഗ് സെല്ലുകൾ
Sunday, July 18, 2021 12:52 AM IST
ജൂലൈ നാലിന് ദീപികയിൽ ബെഹ്‌റ പറഞ്ഞ സ്ലീംപ്പിംഗ് സെല്ലുകൾ എന്ന തലക്കെട്ടിൽ ദ്വിജൻ എഴുതിയ ലേഖനം വായിക്കുവാൻ ഇടയായി. രാജ്യത്തെ അറിയപ്പെടുന്ന ഒരു പോലീസ് മേധാവിയായി അഞ്ച് വർഷക്കാലം ക്രമസമാധാനത്തിന്‍റെ ചുമതല വഹിച്ച ലോക്നാഥ് ബെഹ്റ അദ്ദേഹം സ്ഥാനമെഴിയുന്നതിന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലൂടെ കേരളത്തിൽ വളർന്നുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് അതീവ ഗൗരവകരമായ മുന്നറിയിപ്പാണ് കേരള സമൂഹത്തിന് നൽകിയത്. സ്ഥാനമൊഴിയുന്നതിനു മുമ്പ് പറഞ്ഞ വെറുമൊരു വാക്കായി ഇതിനെ കാണാൻ കഴിയുകയില്ല.

കേരളത്തിലെ ഭരണ നേതൃത്വത്തിന് ഏറെ വിശ്വസ്തനായിരുന്ന ബെഹ്‌റ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയിൽനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. മറ്റു നേതാക്കളും പ്രതികരിച്ചതായി കാണുന്നില്ല. ഇതിൽനിന്നു മനസിലാക്കുന്ന ഒരു കാര്യം തീവ്രവാദ പ്രവർത്തനങ്ങളുടെ അജ്ഞാത ചരടുകളാൽ എല്ലാവരുംതന്നെ ബന്ധിതരായി എന്നല്ലേ.

ഈ കാര്യങ്ങൾ എല്ലാം അറിയുന്ന ഭരണനേതൃത്വത്തിന് ഭയമാണെങ്കിൽ മറ്റുള്ളവരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളു. രാജ്യത്തെ വിവിധ കോടതികളിൽ നടന്നുവരുന്ന തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ സാമ്പത്തിക ചെലവുകൾ നിഷ്പ്രയാസമല്ലേ നടക്കുന്നത്. ബെഹ്റ നൽകിയ ഈ മുന്നറിയിപ്പ് ഉൾക്കൊണ്ടില്ലെങ്കിൽ ഭാവി അപകടകരമാണെന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട.

അഗസ്റ്റിൻ കാരക്കട, കൂരാച്ചുണ്ട്