Letters
പ്രധാനമന്ത്രി ഇടപെടണം
Sunday, July 18, 2021 10:36 PM IST
രാജ്യമെമ്പാടും അലയടിച്ചുയരുന്ന എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പുല്ലുവിലപോലും കല്പിക്കാതെ ഇന്ധനവില അനുദിനമെന്നോണം വര്‍ധിപ്പിച്ചുകൊണ്ട് ജനങ്ങളെ ഒന്നടങ്കം ദുരിതക്കയത്തിലേക്കു ചവിട്ടിത്താഴ്ത്തുക എന്ന നയമാണ് എണ്ണക്കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്. ഭയാനകമായ ഈ വില വർധന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുന്നു. ജനജീവിതം തികച്ചും ദുഃസഹമായ അവസ്ഥയിലാണ്. ഈ ദുസ്ഥിതിക്ക് ഒരു പരിഹാരം ഉടനടി ഉണ്ടായേ മതിയാകൂ.

ഇന്ധനവില നിര്‍ണയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കൊടുത്ത അവകാശം ഇല്ലാതാക്കണം. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ന്യായമായ നികുതി ഈടാക്കുന്ന അവസ്ഥ ഉണ്ടാകണം. എങ്കില്‍ മാത്രമേ ഇന്നത്തെ ഈ ഭീകരമായ സ്ഥിതിവിശേഷത്തിന് കുറച്ചെങ്കിലും മാറ്റമുണ്ടാകൂ. പ്രധാനമന്ത്രി നേരിട്ടുതന്നെ ഇക്കാര്യത്തില്‍ ഇടപെടണം.
കൊഴുവനാല്‍ ജോസ്, മൂവാറ്റുപുഴ