Letters
പെൺകുട്ടികളെ വഴിയാധാരമാക്കരുത്
Thursday, July 22, 2021 11:23 PM IST
വളരെ ഇടുങ്ങിയ അർഥത്തിൽ തീർത്തും മോശമായ സമ്പ്രദായമാണ് സ്ത്രീധനം. എന്നാൽ ഈ വിഷയം കല്യാണ വ്യവസ്ഥ പ്രകാരം, കല്യാണവേളയിൽ, പെൺകുട്ടിക്ക് നല്കപ്പെടുന്ന സ്വർണത്തിലേക്കും ധനത്തിലേക്കും ഒതുക്കിത്തീർക്കാവുന്നതല്ല. അങ്ങനെ ഒതുക്കിത്തീർത്താൽ അത് എതിർക്കപ്പെടേണ്ടതു തന്നെ. മാതാപിതാക്കൾ, മക്കൾ ആണോ പെണ്ണോ എന്നു ഗൗനിക്കാതെ, അവരാൽ ആവും വിധം അവർക്കുണ്ടെങ്കിൽ അവരുടെ സ്വത്തു വിഹിതം മക്കൾ എല്ലാവർക്കും കൊടുക്കേണ്ടതാണ്. അതിനു മാതാപിതാക്കളെ നിർബന്ധിക്കുന്ന നിയമം ഇപ്പോഴില്ല. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ ആർക്കും ഒന്നും കൊടുക്കാതിരിക്കാനും മാതാപിതാക്കൾക്കു കഴിയും.

സ്ത്രീധന നിരോധനത്തിന്‍റെ മറവിൽ, ഒരു സ്ത്രീധനരഹിത വിവാഹശേഷം മാതാപിതാക്കൾ മകൾക്ക് ഒന്നും കൊടുക്കാതെ ഒഴിവാക്കുന്ന അവസ്ഥയുണ്ടാകാം. അതു സമൂഹത്തിൽ വലിയ നീതിനിഷേധിത്തിനും സ്ത്രീയാതനയ്ക്കും വഴിവയ്ക്കും. സ്ത്രീധനം ഒരു മനോഭാവത്തിന്‍റെ വിഷയമാണ്. അതിനെ അങ്ങനെ തന്നെ കാണണം. സ്ത്രീധന നിരോധനം എന്നു പറഞ്ഞാൽ സ്ത്രീക്ക് സ്വത്തവകാശം ഇല്ല എന്നു വാദിക്കാൻ അവസരമാകരുത്.

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ.