Letters
കേന്ദ്ര സർക്കാർ ഉറങ്ങുകയാണോ?
Monday, July 26, 2021 11:16 PM IST
മുദ്രക്കടലാസ് ആവശ്യാനുസരണം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. 50, 100, 200 രൂപകളുടെ മുദ്രക്കടലാസ് കിട്ടാനില്ല. ക്ഷാമം നേരിട്ടതോടെ കാർഷിക മേഖലയിലും പ്രതിസന്ധിയാണ്. പാട്ടക്കരാറിലൂടെ ഒന്നാംവിള കൃഷിയിറക്കുന്ന കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കിയ കരാർ ആവശ്യമാണ്.

മാത്രമല്ല, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, പാസ്പോർട്ട് ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്ക് വായ്പകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കു മുദ്രക്കടലാസുകൾ ആവശ്യമാണ്. ഈയിടെ ഒരു പവർ ഓഫ് അറ്റോർണി ഉണ്ടാക്കാൻ 600 രൂപയുടെ മുദ്രക്കടലാസിനു പകരം 1000 രൂപയുടെ മുദ്രക്കടലാസ് വാങ്ങേണ്ടി വന്നു! കാരണം, 500 രൂപയുടെ മുദ്രക്കടലാസേ ലഭ്യമായുള്ളൂ.

ഈ ക്ഷാമം പുതിയ സംഭവവികാസമല്ല. ഇടയ്ക്കിടെ ഉള്ളതാണ്. ഇതുമൂലം ജനം നട്ടം തിരിയുകയാണ്. കേന്ദ്രസർക്കാർ ഇതിനൊരു പരിഹാരം ഉണ്ടാക്കണം.

മോഹൻ നെടുങ്ങാടി, ചെർപ്പുളശേരി