Letters
വില്പന മേളയുമായി കേന്ദ്രസർക്കാർ
Tuesday, August 31, 2021 1:26 AM IST
സാധാരണ ഗതിയിൽ വ്യാപാര സ്ഥാപങ്ങൾക്ക് മുന്നിലാണ് വിറ്റഴിക്കൽ മേള എന്ന ബോർഡ് കാണപ്പെടുന്നത് , എന്നാൽ നിലവിൽ ഇത് കാണാൻ കഴിയുന്നത് കേന്ദ്ര സർക്കാരിന്‍റെ വകയായിട്ടാണ്. ഏറ്റവും ഒടുവിൽ കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെ കോടികളുടെ ആസ്തികൾ വിൽപ്പനക്ക് വച്ച തീരുമാനത്തില് എത്തി നിൽക്കുകയാണ്.ഇത്തരത്തിൽ പൊതുമുതൽ സ്വകാര്യ മേഖലയുടെ കൈയ്യിൽ ആകുന്നതോടെ ദുരിതം അനുഭവിക്കാൻ പോകുന്നത് സാധാരണക്കാരാണ്. ഉദാഹരണത്തിന് ടോൾ റോഡുകൾ വിൽപ്പനയ്ക്ക് വയ്ക്കുക വഴി യാത്രക്കാർ നിലവിൽ നൽകി വരുന്നതിനെക്കാൾ ഇരട്ടിയിലധികം ടോൾ നൽകേണ്ടി വരും എന്ന് ഉറപ്പ്. കാലങ്ങളായി ഇന്ത്യ നേടി എടുത്ത പൊതു ആസ്തികൾ ഒരു ഉളുപ്പും ഇല്ലാതെ സ്വന്തം സ്വത്തു പോലെ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർനയം ഒന്നു കൂടി വെളിവാക്കുന്നു ഈ സർക്കാരിന്‍റെ ബാധ്യത കോടികൾ ചെലവിട്ടു തെരഞ്ഞെടുപ്പ് നടത്തി അധികാരത്തിൽ എത്തിച്ച ജനങ്ങളോടല്ല മറിച്ചു കോർപറേറ്റ് ഭീമന്മാരോടാണ്.

അജയ് എസ് കുമാർ, തിരുവനന്തപുരം