Letters
ഇരിക്കുന്ന കൊമ്പ് വെട്ടുന്നവരോ നമ്മൾ?
Tuesday, August 31, 2021 11:54 PM IST
ഡോ. ജോസ് ജോൺ മല്ലികശേരി ഓഗസ്റ്റ് 20ന് എഴുതിയ "ഇരിക്കുന്ന കമ്പൊടിയുന്നു' എന്ന പരന്പര കാലോചിതമായി. അന്തരീക്ഷത്തിലെ ഊഷ്മാവ് വർധനയുടെ കാരണങ്ങളും തൽഫലമായി ഭൂമിയിലെ ജിവനുണ്ടാകുന്ന ഭീഷണിയും പ്രതിപാദിച്ച ലേഖനം പരിസ്ഥിതി സൗഹൃദമനോഭാവം വളർത്തേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

ഹരിതസമൃദ്ധമായി നമ്മുടെ അമ്മഭൂമിയെ പരിരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വരുംതലമുറകൾക്ക് ഉത്തേജനം നൽകുവാൻ, ഈ ആശയങ്ങൾ ക്‌ളാസ്‌മുറികളിലെ സംവാദ വിഷയങ്ങളാക്കിയാൽ ബാലമനസ്സുകളുടെ ശാസ്ത്രവബോധ വളർച്ചയ്ക്കു സഹായകമാകും.

ജിവന്‍റെ ആധാരങ്ങളിൽ ഒന്ന് താപമാണെന്നും താപത്തിന്‍റെ ആസംതുലിതാവസ്ഥ (imbalance) മാരകമായ ഭവിഷ്യ ത്തുകൾ സൃഷ്ടിക്കുമെന്നും സൗകര്യപൂർവം മറന്നുകളയുന്ന ഒരു തലമുറ വളർന്നുവരുന്നത് ഭൂമിക്കും മനുഷ്യ സമൂഹത്തിനും ഭീഷണിയാണ്.

"ഇരിക്കുന്ന കമ്പൊടിയുന്ന' അനുഭവത്തിന്‍റെ തീവ്രത വളരെ സമ്യക്കായി, "പ്രളയമായും അഗ്നിയായും ദുരന്തം' എന്ന തുടർലേഖനത്തിൽ വിശദികരിക്കുന്നത് ചങ്കിടിപ്പോടെ മാത്രമേ വായിക്കാൻ സാധിക്കു. ചൂട് നിസ്സാരനല്ലെന്നും കഴിഞ്ഞ 150 വർഷങ്ങൾക്കൊണ്ട് അന്തരീ ഷത്തിലെ ശരാശരി ചൂടിലുണ്ടായ വർധന, വെറും 1015 വർഷങ്ങൾ കൊണ്ട് ഉണ്ടാകുമ്പോൾ നമ്മൾ നേരിടേണ്ടിവരുന്ന ദുരന്തത്തിന്‍റെ ഭീകരത എന്തുമാത്രമെന്ന് മനസിലാകും!

പ്രകൃതി സംരക്ഷണത്തിന്‍റെ സാങ്കേതികവശം മനസിലാക്കാത്തതുകൊണ്ടല്ലേ, ചിലപ്പോഴെങ്കിലും മലയോരത്തെ കാർഷികപ്രവർത്തനങ്ങളെ നമ്മൾ അതിനിശിതമായി വിമർശിക്കുന്നതെന്ന ലേഖകന്‍റെ ചോദ്യം കേരളമനസാക്ഷിയെ അലോസരപ്പെടുത്തേണ്ടതാണ്. ആഗോളതാപനത്തിന്‍റെ ദുരന്തഫലം വൻ തീപിടുത്തമായി, പതിനായിരക്കണക്കിന് ചതുരശ്രകിലോമിറ്റർ വനങ്ങൾ വർഷംതോറും കത്തിനശിക്കുന്നു.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗംമൂലം അന്തരീക്ഷത്തിൽനിന്ന് അപ്രത്യക്ഷമാകുന്ന ജിവവായുവിന്‍റെ അവസ്ഥയും, അവ കത്തിക്കുന്നതിൽനിന്നുണ്ടാകുന്ന മലിനീകരണങ്ങളും, രോഗങ്ങളും ആഗോളപരിതസ്ഥിതി വിഷയങ്ങളായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്.

ഇതൊന്നും വികസനക്കുതി പ്പിന്‍റെ പേരിൽ രാജ്യങ്ങൾ കണക്കിലെടുക്കുന്നില്ല. എന്നാൽ, ഈ ദുരന്തങ്ങൾ പരിഹരിക്കാൻ നിരന്തര യത്നങ്ങൾ ആവശ്യമായിരിക്കുന്നു.

ആന്‍റണി കളപ്പുര എംസിബിഎസ്