Letters
കോൺഗ്രസിലെ വിഴുപ്പലക്കൽ
Sunday, September 5, 2021 10:35 PM IST
ഡിസിസി പ്രസിഡന്‍റുമാരെ നിയമിക്കുന്നതു സംബന്ധിച്ചു കോൺഗ്രസിൽ നടക്കുന്ന വിഴുപ്പലക്കൽ അവശേഷിക്കുന്ന അനുഭാവികളെയും അനുയായികളെയുംകൂടി പാർട്ടിയിൽനിന്ന് അകറ്റാനേ ഉപകരിക്കൂ.

മുതിർന്ന നേതാക്കൾപോലും പോർവിളിയും പരിഭവം പറച്ചിലുമായി മാധ്യമങ്ങളുടെ മുന്പിൽ വരുന്പോൾ പാർട്ടിയെ സ്നേഹിക്കുന്നവർ ലജ്ജിക്കുകയാണ്. എന്താണ് ഈ മഹത്തുക്കൾക്കുവേണ്ടതെന്നു മനസിലാകുന്നില്ല. ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും സിൽബന്തികൾക്കും വീതം വയ്ക്കാനാണോ പാർട്ടി ഭാരവാഹിത്വങ്ങൾ?

എന്തുകൊണ്ടു നിങ്ങൾ ബൂത്തുതലം മുതൽ തെരഞ്ഞെടുപ്പു നടത്തുന്നില്ല? അതല്ലേ ഉൾപാർട്ടി ജനാധിപത്യത്തിന്‍റെ കാതൽ? സാധാരണക്കാരായ പ്രവർത്തകർക്കു ഭാരവാഹിത്വത്തിലുള്ള ഏകപങ്കാളിത്തമാണിത്.

അതുകൂടി ഇല്ലാതാക്കിയിട്ടു നിങ്ങൾ ഭാരവാഹിയാകാനും നിയമസഭ, ലോകസഭാസാമാജികരാകാനും വഴക്കടിക്കുന്നു.
എന്താണ് നേതാക്കളുടെ ജനാധിപത്യബോധം? രണ്ടോമൂന്നോ തവണ സ്ഥാനം വഹിച്ചവർ മാറിനിൽക്കുക എന്ന കുലീനമായ പെരുമാറ്റം നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നില്ല.

എന്നാൽ നിങ്ങൾക്കുശേഷം നിങ്ങളുടെ സിൽബന്തിയാകണം നേതാവെന്നും അയാൾക്കും ഞങ്ങൾ ജെയ് വിളിക്കണമെന്നും വാശിപിടിച്ചാൽ അതു നടക്കുകയില്ല എന്നു പറയട്ടെ.

പുതുതലമുറയ്ക്കു വേണ്ടി മാറിനിൽക്കാൻ സ്വാർത്ഥമതികളായ നേതാക്കന്മാർക്കു കഴിയുമോ!! ഇത്ര അന്തസാരശൂന്യമായി പെരുമാറാൻമാത്രം, പാർട്ടിയിലും ഭരണത്തിലും ഉയർന്ന സ്ഥാനങ്ങൾ വഹിച്ച നിങ്ങൾ, ചെറുതായിപ്പോയല്ലോ എന്ന സങ്കടം മാത്രം.

ജിനദേവ് പി. ആചാരി,
തൊടുപുഴ