Letters
പ്രശംസയ്ക്കു വിലക്ക്, സലാം സ്റ്റാലിൻ
Tuesday, September 7, 2021 12:18 AM IST
നിയമസഭയിൽ തന്നെ പ്രശംസിച്ചാൽ നടപടി എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ കർശന നിർദേശവും സെപ്റ്റംബർ ഒന്നിന് ദീപിക പ്രസിദ്ധീകരിച്ച "തമിഴകത്ത് സ്റ്റാലിൻ സ്റ്റൈൽ' എന്ന ടി.എ ജോർജിന്‍റെ ലേഖനവും വളരെ ശ്രദ്ധേയമായി. സ്റ്റാലിനെപ്പോലെ ഉറച്ച നിലപാട് എടുത്തിട്ടുള്ള ഒരു ഭരണാധികാരിയും ആധുനിക കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തന്നെ രൂക്ഷമായി വിമർശിച്ച കാർട്ടൂണിസ്റ്റ് ശങ്കറിനെ വിളിച്ച് അനുമോദിച്ചത് അക്കാലത്തെ ഭരണാധികാരികളുടെ ഉയർന്ന ധാർമിക ജനാധിപത്യ നിലവാരവും പ്രതിപക്ഷ ബഹുമാനവും മൂലമാണ്.

എന്തിന് അങ്കത്തിന് പോകണമെന്നും അത് നഷ്ടവും പ്രത്യക്ഷമോ പരോക്ഷമോ ആയ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും ഭയപ്പെട്ട് രാജാവ് നഗ്നനാണെന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥയിൽ നമ്മുടെ രാജ്യം എത്തിച്ചേർന്നു. അതിനിടയിലാണ് സ്റ്റാലിന്‍റെ വേറിട്ട ശബ്ദം ഉയർന്നത്. എന്തായാലും ഇത് ചിന്തയ്ക്ക് വക നൽകുന്നു.

സ്വാർത്ഥതാല്പര്യങ്ങൾ നേടാൻ മാത്രമാണ് പ്രശംസ എന്ന മാർഗ്ഗം പ്രയോഗിക്കേണ്ടി വരുന്നത്. പറയുന്നവർക്ക് നേട്ടവും കേൾക്കുന്നവർക്ക് സന്തോഷവും ആത്മവിശ്വാസവും ഉളവാക്കുന്നു. കാര്യസാധ്യം എളുപ്പമാവുകയും ചെയ്യും. പഴയ രാജകൊട്ടാരങ്ങളിൽ അധികാരസ്ഥാനത്തോടു കൂറ് പ്രഖ്യാപിക്കാനും രാജാവിന് മുഖസ്തുതി പാടി സന്തോഷിപ്പിക്കാനും ഇത്തരം പ്രഭുക്കന്മാരുണ്ടായിരുന്നു. ശത്രുരാജ്യം ആക്രമിക്കാൻ തയ്യാറായി അടുത്തെത്തി എന്ന് അറിഞ്ഞാലും രാജാവിനെ വിഷമിപ്പിക്കാതിരിക്കാൻ സത്യം മറച്ചു വയ്ക്കുന്നവർ.

സ്വാഭാവികമായും രാജ്യം നഷ്ടപ്പെടുമ്പോൾ അവർ ശത്രുപക്ഷത്തേക്കു കൂറുമാറി ഭരണാനുകൂല്യങ്ങൾ അനുഭവിക്കുന്നു. ആധുനിക പാർലമെന്‍റിന്‍റെ ചരിത്രത്തിലും ഒരൊറ്റ രാത്രികൊണ്ട് കാലുമാറി അധികാര കസേരകൾ പിടിച്ചെടുക്കുന്നത് നാം കാണുന്നുണ്ടല്ലോ. സ്തുതിപാഠകരെ സൂക്ഷിക്കണം എന്നുള്ള സ്റ്റാലിന്‍റെ സന്ദേശം തമിഴകത്തിലെ പൂർവ്വകാല ചരിത്രത്തിൽനിന്ന് അദ്ദേഹം പഠിച്ച ഗുണപാഠം ആയിരിക്കാം.

അഭിപ്രായം ഇംഗ്ലീഷ് ഭാഷയിൽ "CRITICAL EVALUATION' ആയിരിക്കണം. അധികാരി എപ്പോഴും ശരിയും എപ്പോഴും തെറ്റും ചെയ്യുന്നവൻ ആയിരിക്കില്ലല്ലോ. ചെയ്യുന്ന പ്രവൃത്തിയുടെ ഇരുവശവും കാണണമെങ്കിൽ അഭിപ്രായം പ്രകടിപ്പിക്കുന്ന ആൾ നിസ്വാർത്ഥനായിരിക്കണം.

ഭരണാധികാരിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെങ്കിൽ നേട്ടങ്ങളോടൊപ്പം കോട്ടങ്ങളും ചൂണ്ടിക്കാണിക്കപ്പെടണം. ഭരണാധികാരിയുടെ തുറന്ന നിലപാട് പ്രാധാന്യമർഹിക്കുന്നു. പുകഴ്ത്തുകളിലും ഇകഴ്ത്തുകളിലും താൽപര്യമില്ലാത്ത ഭൂരിപക്ഷം വസ്തുനിഷ്ഠമായി പ്രവർത്തനങ്ങളുടെ ഫലം വിലയിരുത്തും. സ്റ്റാലിന്‍റെ നൂറ് ദിവസത്തെ നേട്ടങ്ങൾ ഭാവിയിൽ അദ്ദേഹത്തിനു ഗുണം ചെയ്യും. നമ്മുടെ അയൽ സംസ്ഥാനം കൊയ്തെടുത്ത നേട്ടങ്ങൾ നമുക്ക് ഒരു വഴികാട്ടിയാകട്ടെ. അദ്ദേഹത്തിന്‍റെ ഉപദേശകസമിതിയിലെ അംഗങ്ങളുടെ ട്രാക്ക് റെക്കോർഡ് മികച്ചതാണ്.

വാൽക്കഷണം: പല നേതാക്കളും കൊട്ടിഘോഷിച്ച "സോഷ്യൽ ഓഡിറ്റ് ' ആവിയായിപ്പോയോ? അന്തിമറിപ്പോർട്ട് എങ്ങനെയായിരിക്കണമെന്ന കർക്കശ നിർദ്ദേശങ്ങളോടെ നിയമിക്കപ്പെടുന്ന, ഖജനാവിൽനിന്ന് വൻതുക കൈപ്പറ്റുന്ന കമ്മീഷനുകളുടെ റിപ്പോർട്ട് വെറും ബബിൾ ഗം!!

റവ. ഡോ ഫ്രാൻസിസ് ആലപ്പാട്ട്