Letters
സർ/മാഡം വൈറസ്
Sunday, September 12, 2021 10:38 PM IST
കൊറോണ വൈറസും നിപ്പവൈറസുംപോലെയായി സർ/മാഡം വൈറസ്. മാത്തൂർ, മുട്ടാർ, അമ്പലപ്പുഴ പഞ്ചായത്തുകൾക്കുശേഷം എറണാകുളം ജില്ലയിലെ അങ്കമാലി, പറവൂർ ബ്ലോക്ക് പഞ്ചായത്തുകളും "സർ', "മാഡം' സംബോധനകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചു.

അതുമാത്രമല്ല, തദ്ദേശ സ്ഥാപന കൗൺസിലിനോ സെക്രട്ടറിക്കോ സമർപ്പിക്കുന്ന കത്തുകളിൽ അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർഥിക്കുന്നു പോലുള്ള വാക്കുകൾ നീക്കംചെയ്യാനും അവർ തീരുമാനിച്ചു. പകരം, ആളുകൾക്ക് ഞാൻ ആവശ്യപ്പെടുന്നു അല്ലെങ്കിൽ താൽപര്യപ്പെടുന്നു എന്നെഴുതാം. കാരണം ആളുകൾ യജമാനന്മാരും ജീവനക്കാർ അവരുടെ സേവകരുമാണ്!

എന്നാൽ, സർ/മാഡം എന്നതിനു പകരം അഭിവാദ്യത്തിന് ഒരു നിർദേശവും വച്ചിട്ടുമില്ല. ഇതിനുകൂടി എത്രയും പെട്ടെന്നു പരിഹാരമുണ്ടാകണം.

കെ. എ. സോളമൻ, ആലപ്പുഴ