Letters
വിദ്യാഭ്യാസം സംസ്കാരമാണ്
Friday, September 17, 2021 11:49 PM IST
വിദ്യാഭ്യാസം എന്നത് ഒരു സംസ്കാരമാണ്. സത്യത്തിനും ധർമത്തിനുമാണ് വിദ്യ അഭ്യസിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥി ഊന്നൽ നൽകേണ്ടത്. അതുകൊണ്ടുതന്നെ കോപ്പിയടിച്ചും നേരിന്‍റേതല്ലാത്ത മാർഗത്തിലൂടെയും നേട്ടമുണ്ടാക്കുന്ന വിദ്യാർഥിയുടെ ശ്രമങ്ങൾ എതിർക്കപ്പെടുകതന്നെ വേണം.

എങ്ങനെയെങ്കിലും മാർക്ക് മാത്രം സന്പാദിച്ച് മുന്നേറുന്ന വിദ്യാർഥി സത്യത്തിൽ ഒന്നും നേടുന്നില്ല. ഭാവി ജീവിതത്തിൽ അവൻ കുടുംബത്തിനോ സമൂഹത്തിനോ മുതൽക്കൂട്ടാവുന്നില്ല.

പണ്ട് ഗുരുകുല സന്പ്രദായം നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ വിദ്യ നേടാൻ ഗുരുവിനൊപ്പം താമസിച്ച് ഇല്ലായ്മയെയും വല്ലായ്മയെയും അവഗണിച്ച് ത്യാഗത്തിലൂടെ അവർ അറിവുനേടി. ഇന്ന് യാതൊരുവിധ ഇല്ലായ്മയും അറിയിക്കാതെ മേൽത്തരം വസ്ത്രങ്ങളും ബ്രാൻഡഡ് ബാഗുകളും നൽകി കുഞ്ഞിനെയും ഒപ്പം അവന്‍റെ ശാഠ്യങ്ങളെയും വളർത്തുന്ന മാതാപിതാക്കന്മാരും സ്വയം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കാക്കയെപ്പോലെ ഉറപ്പിച്ച ദൃഷ്ടി, കൊക്കിനെപ്പോലെ ധ്യാന നിമഗ്നത, ശ്വാനനെപ്പോലെ ജാഗ്രതയിലുള്ള ഉറക്കം തുടങ്ങിയവ വിദ്യാർഥിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്. മനസിനെ നിയന്ത്രിച്ച് അറിവിനെ സ്വായത്തമാക്കുന്നവൻ ഒരിക്കലും ജീവിതത്തിൽ വഴ‍ി തെറ്റില്ല.

ആലിയ സിബിച്ചൻ
കുരിശുംമൂട്ടിൽ