Letters
ഈ മരുന്നു പരിശോധന സാമൂഹ്യദ്രോഹം
Sunday, September 19, 2021 11:25 PM IST
വിപണിയിലുള്ള മരുന്നുകൾ രണ്ടരലക്ഷമാണെന്നും ഗുണനിലവാരം പരിശോധിക്കുന്നത് 800ൽ താഴെ മാത്രമാണെന്നും വാർത്ത കണ്ടു. മരുന്നുകളുടെ ഈ വിധത്തിലുള്ള ഗുണനിലവാര പരിശോധന സാമൂഹ്യദ്രോഹമാണ്.

വിപണിയിൽ പല മരുന്നുകളും വർഷങ്ങളോളം വില്പന നടത്തിയതിനുശേഷമാണ് ഗുണനിലവാര പരിശോധന നടത്തുന്നതും പ്രസ്തുത മരുന്നുകൾ ഗുണനിലവാരമില്ലെന്നതിന്‍റെ പേരിൽ നിരോധിക്കപ്പെടുന്നതുമെന്നതാണ് യാഥാർഥ്യം!

ഇത്തരം വാർത്തകൾ മുൻപും കണ്ടിട്ടുണ്ട്! എന്തിനാണ് ഇത്തരം ഗുണനിലവാര പരിശോധനകൾ? ഇതിലൂടെ വഞ്ചിക്കപ്പെടുന്നത് പാവം രോഗികളല്ലേ? രോഗം മാറുകയുമില്ല, പണം വെറുതേ പാഴാവുകയും ചെയ്യും! ഇത് വലിയൊരു സാമൂഹ്യദ്രോഹമല്ലേ?!

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടി യഥാസമയം ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം, രോഗത്താൽ പീഡിതരായവരെ വീണ്ടും പീഡിപ്പിക്കുന്നതിനു തുല്യമാണ്.

മോഹൻ നെടുങ്ങാടി, ചെർപ്പുളശേരി