Letters
ഇതോ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ?
Tuesday, September 21, 2021 10:43 PM IST
എ.പി.ജെ. അബ്‌ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ചിറ്റമ്മ നയം കാരണം വിദ്യാർഥികൾക്ക് ഉപരിപഠനം നഷ്ടടമാകുന്നു.

ഓഗസ്റ്റ് ആദ്യവാരം ഫലം പ്രസിദ്ധികരിച്ച എം.ടെക് പരീക്ഷ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നതുമൂലം വിദേശ രാജ്യത്തെ സർവകലാശാലകളിൽ അഡ്‌മിഷൻ ലഭിച്ചത് നഷ്ടപ്പെടുന്നു. പല തവണ നേരിൽ കണ്ടു പരാതി പറഞ്ഞിട്ടും ചെവിക്കൊള്ളാൻ അധികൃതർ തയാറല്ല. ചില സാങ്കേതിക പ്രശ്നങ്ങൾ എന്ന പരുക്കൻ മറുപടി മാത്രം.

വലിയ ഘോഷത്തോടെ തുടങ്ങിയ സർവകലാശാലയാണ് അന്വേഷണങ്ങൾക്കു വിളിച്ചാൽ പോലും ഫോൺ എടുക്കാൻ ആളില്ലാതെ വിദ്യാർഥികളെ അവഗണിക്കുന്നത്. ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഫാസ്റ്റ് ട്രാക്കിൽ ലഭ്യമാക്കാൻ കേരളത്തിലെ എല്ലാ സർവകലാശാലയ്ക്കും സംവിധാനം ഉള്ളപ്പോൾ ആണ് കെ.ടി.യുവിൽ ഈയവസ്ഥ.

ഉന്നത അധികാരികളിൽ ചിലർ അനുകൂല നിലപാട്‌ സ്വീകരിച്ചപ്പോഴും ചില ഉദ്യോഗസ്ഥരുടെ സ്ഥാപിത താത്പര്യങ്ങൾ ആണ് വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രദ്ധിച്ചാൽ മഹാനായ എ.പി.ജെ. അബ്‌ദുൽ കലാമിന്‍റെ പേരിനു ദോഷം വരാതെ നോക്കാം.

ഡോ. റോയ് എം. തോമസ്
സൗത്ത് വാഴക്കാട്, ആലുവ.