Letters
ജനപ്രതിനിധികളേ, കാട്ടുപന്നിശല്യം നിസാരമല്ല
Saturday, September 25, 2021 12:08 AM IST
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവവും ഇതുമൂലം കർഷകർക്ക് കൃഷി ഇറക്കാൻ കഴിയാത്ത സ്ഥിതിയും ഇപ്പോൾ നിലവിലുണ്ട്. ഇവയുടെ കൃഷിനശിപ്പിക്കൽ മുൻപ് മലയോര മേഖലയിൽ മാത്രമായിരുന്നെങ്കിൽ ഇപ്പോഴത് ഇടത്തരം പട്ടണങ്ങളിൽ വരെ എത്തിയിരിക്കുന്നു.

ആലപ്പുഴ ജില്ല ഒഴികെ 13 ജില്ലകളിലെയും മലയോരങ്ങളിൽ ഈ പ്രശ്നം ഉണ്ട്.
നിലവിലുള്ള നിയമമനുസരിച്ച് മനുഷ്യനെ കാട്ടുപന്നി ആക്രമിച്ചാൽ ഒരു കുഴപ്പവും ഇല്ല. മറിച്ച് പ്രാണരക്ഷാർഥം കാട്ടുപന്നിയെ വകവരുത്തുകയോ പരിക്കേൽപ്പിക്കുകയോ ചെയ്താൽ അതിന് കേസുണ്ട്. വന്യമൃഗങ്ങൾ എത്ര തവണ കൃഷി നശിപ്പിച്ചാലും നിലവിലുള്ള നിയമം അനുസരിച്ച് വർഷത്തിൽ ഒരു തവണയേ നഷ്ടപരിഹാരം കിട്ടുകയുള്ളു. ഏതായാലും ആ വിവരം കാട്ടുമൃഗങ്ങൾക്ക് അറിയില്ലോ. അവർ തരം കിട്ടുമ്പോഴൊക്കെ കൃഷി നശിപ്പിക്കും.

ഒരു പെൺപന്നി ആണ്ടിൽ രണ്ടു തവണ പ്രസവിക്കും. ഒരു പ്രസവത്തിൽ പത്തു വരെ കുഞ്ഞുങ്ങൾ ഉണ്ടാവും.

സർക്കാർ കണക്കിൽ 11 ലക്ഷം ഹെക്ടർ വനം നമുക്കുണ്ട്. കൃഷിഭൂമി 27,61,094 ഹെക്ടറേ ഉള്ളു. 11 ലക്ഷം ഹെക്ടർ വനത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധം പന്നികൾ പെറ്റുപെരുകിയെങ്കിൽ സർക്കാർ ഇക്കാര്യം ഗൗരവമായി കാണണം. കാട്ടുപന്നിയുടെ ചവിട്ട് പേടിച്ച് വിഷപ്പാമ്പുകളും നാട്ടിലിറങ്ങി വിഹരിക്കുന്നു. കുറച്ചു വർഷങ്ങളായി പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. കഷ്ടകാലത്തിന് ഒരു പാമ്പിനെ തല്ലിക്കൊന്നാൽ പിന്നെ കേസായി.

പല വിദേശ രാജ്യങ്ങളിലും ആണ്ടിൽ രണ്ടോ മൂന്നോ തവണ പ്രത്യേക ദിവസങ്ങളിൽ നായാട്ടിന് അനുവാദമുണ്ട്. വർധിച്ചു വരുന്ന കാട്ടുമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിനുവേണ്ടിയാണിത്. ആണ്ടിൽ രണ്ടോ മൂന്നോ തവണ വനം വകുപ്പുതന്നെ പന്നിയെ വെടിവച്ച് മാംസം പൊതുജനങ്ങൾക്ക് വിൽക്കട്ടെ നല്ല വില കിട്ടും. സർക്കാരിന് വരുമാനവും ആകും

എന്നാൽ, ഇതു കേൾക്കുമ്പോൾ മൃഗസ്നേഹികൾ ഉറഞ്ഞു തുള്ളും. കേരളത്തിൽ ഒരു ദിവസം ലക്ഷക്കണക്കിന് കോഴികളേയും, താറാവുകളെയും, കാടകളെയും, ആടുമാടുകളെയും, നാടൻ പന്നികളെയുമൊക്കെ കൊന്നു ഭക്ഷിക്കുന്നുണ്ട്. ഇവരും ഇതൊക്കെ കഴിക്കുന്നുണ്ട്. ഈ വളർത്തു മൃഗങ്ങൾക്കില്ലാത്ത എന്തു മഹത്വമാണ് കാട്ടുപന്നിക്ക് ഉള്ളതെന്ന് ഇവർ വക്തമാക്കണം.

കാൽ നൂറ്റാണ്ടിനിടയിൽ കേരളത്തിൽ ആനയുടെ ചവിട്ടേറ്റും, കാട്ടുപന്നിയുടെ കുത്തേറ്റും പാവപ്പെട്ട കൃഷിക്കാരും തൊഴിലാളികളും ഉൾപ്പെടെ ഏതാണ്ട് 1000ത്തോളം മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥ തുടരാൻ കഴിയില്ല. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഉണ്ടാവാനിടയുള്ള ഭക്ഷ്യക്ഷാമം മുന്നിൽകണ്ട് പ്രധാനമന്ത്രി മുതൽ മുഖ്യമന്ത്രി വരെ പറഞ്ഞു, കൃഷിക്കാർ അവരുടെ ഭൂമി തരിശിടാതെ ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യണമെന്ന്. വിളവെടുക്കാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കണം. കൃഷി ഇറക്കാൻ കർഷകരും വിളവെടുക്കാൻ വന്യമൃഗങ്ങളും എന്ന അവസ്ഥ മാറണം.

ആന ഒഴികെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് എന്നീ മൃഗങ്ങളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തി കർഷകരെയും കൃഷിയെയും സംരക്ഷിക്കണം. സ്വയരക്ഷയ്ക്കും കൃഷി സംരക്ഷണത്തിനും ആവശ്യമുള്ള കർഷകർക്ക് തോക്കിന് ലൈസൻസ് നൽകണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും നമ്മുടെ എംപിമാരും കേന്ദ്ര സർക്കാരിൽ ആവശ്യമായ സമ്മർദം ചെലുത്തണം.

വനത്തിൽ മുൻപുണ്ടായിരുന്ന ആനത്താരകൾ സഞ്ചാരയോഗ്യമാക്കിയും തീറ്റയ്ക്ക് ആവശ്വമായ ഈന്തപ്പനയും ഈറ്റയും പ്ലാവും വെച്ചു പിടിപ്പിച്ചും വനാതിർത്തികളിൽ കിടങ്ങുകൾ തീർത്തും ആനകളെ വനത്തിൽത്തന്നെ സർക്കാർ സംരക്ഷിക്കണം.

ജോസ് ചെമ്പേരി,
ഡയറക്ടർ, കേരള കർഷക ക്ഷേമനിധി ബോർഡ്.